കൊൽക്കത്ത: മരുമകനെതിരായ സി.ബി.ഐ കേസിൽ വിറളിപിടിച്ച് മമതയുടെ ഭീഷണി. തങ്ങളെ കേസെന്നും ജയിലെന്നും പറഞ്ഞ് ഭയപ്പെടുത്താൻ നോക്കേ ണ്ടെന്നാണ് മമതയുടെ മറുപടി. തൃണമൂൽ കോൺഗ്രസ്സ് ലോക്സഭാംഗം അഭിഷേക് ബാനർജിയ്‌ക്കെതിരെ കൽക്കരി കുംഭകോണത്തിലാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. അഭിഷേകിന്റെ ഭാര്യ റുജീറയയേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സി.ബി.ഐ അന്വേഷണത്തിനെതിരെ ഒരു പൊതുപരിപാടിയിലാണ് മമത കേന്ദ്ര സർക്കാറിനേയും സി.ബി.ഐയേയും വെല്ലുവിളിച്ച് പ്രസംഗിച്ചത്. ‘ഡൽഹിയിൽ ചില നേതാക്കളുണ്ട്. അവർ പറയുന്നത് ബംഗാളിന്റെ നട്ടെല്ല് ഒടിക്കുമെന്നാണ്. അങ്ങനെ പെട്ടന്നൊന്നും ഒടിക്കാൻ പറ്റുന്ന നട്ടെല്ലല്ല ഞങ്ങളുടേത്. ഒരു കടുവയെ പോലെ പോരാടാനാണ് ബംഗാൾ ഞങ്ങളെ പഠിപ്പിച്ചത്. ജയിലെന്ന് പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്താനിങ്ങോട്ട് വരേണ്ട. തോക്കുകളെ നേരിട്ട ഞങ്ങൾ എലിയെക്കണ്ട് പേടിക്കാറില്ല.’ മമത വെല്ലുവിളിച്ചാണ് പ്രസംഗിച്ചത്.
Comments