ബംഗളൂരു: കർണ്ണാടക കേന്ദ്രീകരിച്ച് വ്യാജകറൻസി വേട്ടയിൽ പിടിക്കപ്പെട്ട രണ്ടു പേർക്ക് ആറു വർഷം ജയിൽ ശിക്ഷ.ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഗംഗാധർ ഖോൽകാർ, സബിറുദ്ദീൻ എന്നിവരെ യാണ് 489ബി, 489സി, 120ബി, ഐ.പി.സി 34 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്. ജയിൽ ശിക്ഷയ്‌ക്കൊപ്പം 15000 രൂപ പിഴയും വിധിച്ചു.
ഇതേ കേസിൽ കോടതി നേരത്തേ മൂന്ന് പേർക്ക് ശിക്ഷ നൽകിയിരുന്നു. മുഹമ്മദ് സജ്ജാദ് അലി, എം.ജി.രാജു, അബ്ദുൾ ഖാദർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഡിസംബറിലാണ് ഇവരെ എൻ.ഐ.എ പിടികൂടിയത്.
വ്യാജ കറൻസി വൻതോതിൽ വിതരണം ചെയ്യുന്ന സംഘത്തെയാണ് എൻ.ഐ.എ പിടികൂടിയത്. ഇവരിൽ നിന്നും രണ്ടായിരം രൂപയുടെ ഏഴു ലക്ഷം രൂപ കണ്ടെത്തിയിരുന്നു.
Comments