വാഷിംഗ്ടൺ: മ്യാൻമറിലെ സൈനിക ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി അമേരിക്ക. മാൻഡലേയിൽ സൈനിക ഭരണകൂടം പ്രതിഷേധക്കാർക്ക് നേരെ നടത്തിയ അതിക്രമത്തെ അമേരിക്കൻ സ്റ്റേറ്റ്് ഡിപ്പാർട്ട്മെന്റ് അപലപിച്ചു. ആകെ 150 പേർക്ക് സൈനിക നടപടിയിൽ പരിക്കേറ്റു. മ്യാൻമർ ജനതയുടെ ജനാധിപത്യത്തിനും സമാധാ നത്തിനും വേണ്ടി അമേരിക്ക നിലകൊള്ളുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ഞങ്ങൾ മ്യാൻമറിലെ ജനങ്ങളുടെ ജനാധിപത്യ വിശ്വസത്തിനും സമാധാന ജീവിതത്തിനുള്ള അവകാശത്തിനും ഒപ്പമാണ്. അവിടെ നിയമവാഴ്ച നടപ്പാകണം. സൈനിക ഭരണകൂടത്തോട് അക്രമം നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു കാരണവുമില്ലാതെ തടവിൽ വച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളെ മോചിപ്പിക്കണം. മാദ്ധ്യമ പ്രവർത്തകരേയും മനുഷ്യാവകാശ പ്രവർത്തകരേയും ആക്രമിക്കുന്നതും നിർത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഫെബ്രുവരി ഒന്നിനാണ് പത്തുവർഷമായി ജനാധിപത്യ രീതിയിൽ മുന്നോട്ട് പോയ മ്യാൻമറിനെ സൈന്യം വീണ്ടും കയ്യിലാക്കിയത്. ആംഗ് സാൻ സൂ കി അടക്കം പത്തിലേറെ നേതാക്കൾ വീട്ടുതടങ്കലിലാണ്. നവംബറിലെ തെരഞ്ഞെടുപ്പ് ഫലം പോലും അനുകൂലമായിട്ടും സൂകിയുടെ മന്ത്രിസഭയെ അധികാരത്തിലേറാൻ സൈനിക സംവിധാനം അനുവദിച്ചില്ല.
Comments