ബെയ്ജിങ്: ചൈനയിലെ ആശുപത്രിയിൽ കത്തിയുമായി അതിക്രമിച്ച് കയറിയ യുവാവ് 10 പേരെ കുത്തിക്കൊന്നു. യുനാൻ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ 23 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.
ഷെൻസിയോങ് കൗണ്ടിയിലെ ഒരു പ്രാദേശിക ആശുപത്രിയിലാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ ഒന്നിലധികം വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വെൽനസ് സെൻ്ററിൽ നിന്ന് പൊലീസ് യുവാവിനെ പിടികൂടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
അടുത്ത കാലത്തായി ചൈനയിൽ കത്തി ആക്രമണത്തിന്റെ എണ്ണം ക്രമാധീതമായി
വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോങ്ങിലെ കിൻ്റർഗാർട്ടന് പുറത്ത് പുലർച്ചെയുണ്ടായ കത്തി ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2020-ൽ തെക്കൻ ഗ്വാങ്‌സി മേഖലയിലെ ഒരു പ്രാഥമിക വിദ്യാലയത്തിൽ നടന്ന കത്തി ആക്രമണത്തിൽ 37 കുട്ടികൾക്കും രണ്ട് മുതിർന്നവർക്കും പരിക്കേറ്റിരുന്നു,