ഉള്ളിലുള്ള സങ്കടങ്ങളും വിഷമങ്ങളമെല്ലാം കാക്കാത്തിയമ്മയുടെ കാതില്‍ രസ്യമായി പറയാം.. ആരും കേള്‍ക്കാതെ നേരിട്ട് ക്ഷേത്രത്തിനകത്തു കയറി ചെന്നു പറയാം. ക്ഷേത്രത്തില്‍ കയറി ദേവിയെ നേരിട്ട് അണിയിച്ചൊരുക്കാം. ഭക്തര്‍ കൊണ്ടു പോകുന്ന വസ്ത്രങ്ങളും വളകളും ചാന്തുമെല്ലാം അണിയിക്കാം. പൂജാരികളുടെയോാ ഇടനിലക്കാരുടേയോ ആവശ്യമില്ല. ഭക്തര്‍ക്ക് നേരിട്ട് തന്നെ ഇതെല്ലാം ചെയ്യാം. കേള്‍ക്കുമ്പോള്‍ വളരെ വ്യത്യസ്തമായി തോന്നാമെങ്കിലും ഇങ്ങനെയൊരു ക്ഷേത്രവും ആളുകളുടെ വിഷമം നേരിട്ട് കാതില്‍ കേള്‍ക്കുന്ന ഒരു കാക്കാത്തിയമ്മയുമുണ്ട്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കായംകുളം റൂട്ടില്‍ ഏവൂര്‍ എന്ന ഗ്രാമത്തിലെ കണ്ണംപള്ളിയിലാണ് കാതില്‍ ചെന്നു പറഞ്ഞാല്‍ ഭക്തരുടെ വിഷമം കേള്‍ക്കുന്ന കാക്കാത്തിയമ്മ കുടികൊള്ളുന്നത്. ശക്തിസ്വരൂപിണിയായ യക്ഷി സങ്കല്‍ത്തിലുള്ള ദേവതയാണ് കാക്കാത്തിയമ്മ. പ്രണയത്തിനായി ജീവത്യാഗം ചെയ്ത ഒരു പെണ്‍കുട്ടിയുടെ ആത്മാവ് നിത്യശാന്തി കിട്ടാതെ ആ പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു വെന്നും, പെണ്‍കുട്ടിയുടെ ആത്മാവിനെ നാരായത്തില്‍ ആവാഹിച്ചു വെന്നും പിന്നീട് അത് കാക്കാത്തിയമ്മയായി മാറി എന്നുമാണ് ഐതിഹ്യം. ആ പ്രദേശത്തുളള ആളുകളുടെ സ്വന്തം അമ്മയാണ് കാക്കാത്തിയമ്മ.
തീര രോഗത്തിലും ദുരിതത്തിലും പെട്ട് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരും. വിവാഹം, ജോലി, പഠനം തുടങ്ങിയവയ്‌ക്കുള്ള തടസ്സങ്ങളെല്ലാം മാറി കിട്ടുന്നതിനായും കാക്കാത്തിയമ്മയുടെ കാതില്‍ വന്ന് സങ്കടം പറയുന്നവര്‍ ഏറെയാണ്. അമ്മയുടെ കാതില്‍ വിഷമങ്ങള്‍ പറഞ്ഞ് അതിന്റെ ഫലം ലഭിച്ച അനുഭവം ഉളളവരാണ് ആ നാട്ടിലെ മിക്ക ആളുകളും. കൂടാതെ കാക്കാത്തിയമ്മയുടെ കാതില്‍ വിഷമം പറയുന്നതിനായി വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി ആളുകളാണ് എത്തിന്നത്. തെരളി അപ്പമാണ് ഇവിടുത്തെ പ്രധാന നിവേദ്യം. ക്ഷേത്രത്തില്‍ കയറി ഭക്തര്‍ക്ക് നേരിട്ട് തെരളിയപ്പം കാക്കാത്തിയമ്മയ്‌ക്ക് നിവേദിക്കാനും സാധിക്കുന്നു.
Comments