chhബീജിംഗ്: വുഹാനിലെ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയുടെ കുതന്ത്രങ്ങളും നുണകളും പുറത്തുവരുന്നു. ചൈനയിൽ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവർത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ലെ ന്നാണ് റിപ്പോർട്ട്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവർത്തി ക്കേണ്ടി വന്ന നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ കൊറോണബാധയിൽ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു. കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവർ നൽകിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവർ പോലും കൊറോണ തങ്ങളുടെ നാട്ടിലാണു ള്ളതെന്ന് അറിഞ്ഞതെന്നും വിദഗ്ധർ പറയുന്നു.ചൈനയുടെ വിദേശ നയങ്ങൾ പഠനവിധേയമാക്കുന്ന ആനീ സ്പാരോ എന്ന ഗവേഷകയാണ് വിവരങ്ങൾ പുറത്തുവിട്ടത്.
വുഹാനിലെ വൈറസ് വ്യാപനം അതിവേഗം ആയപ്പോഴും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന അസുഖമാണെന്ന കാര്യം ചൈന മറച്ചുവെച്ചു. ഡോക്ടർമാർ സ്വന്തം സഹപ്രവർത്തകരോട് പോലും വൈറസ് വിവരം പുറത്തുപറയാതിരിക്കാൻ കനത്ത ജാഗ്രതയാണ് സൈന്യം പുലർത്തിയത്. ആഫ്രിക്കയിലെ എബോള വ്യാപനത്തിൽ എടുത്ത മുൻകരുതൽ വേഗത പോലും ലോകാരോഗ്യ സംഘടന എടുക്കാതിരിക്കാൻ കാരണം ചൈന എല്ലാം മറച്ചുവെച്ച തിനാലാണെന്നാണും സ്പാരോ ചൂണ്ടിക്കാട്ടുന്നു.















