ബീജിംഗ്: അന്താരാഷ്‌ട്രതലത്തിലെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ പാടുപെട്ട് കമ്യൂണിസ്റ്റ് ചൈന. വാക്‌സിൻ വിഷയത്തിലും അടിതെറ്റിയ ചൈന റഷ്യയുടെ പിന്തുണയാണ് തേടിയിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ വാക്‌സിൻ വിഷയത്തിലും വ്യാപാര രംഗത്തും തഴയാൻ സംയുക്ത ധാരണയിലെത്തിയതോടെയാണ് റഷ്യയെ കൂട്ടുപിടിച്ച് നേരെ നിൽക്കാൻ ചൈന ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ ഭാഗമാണെങ്കിലും സ്വന്തം നിലപാടിൽ നിന്നും പിന്മാറാത്ത പുടിന്റെ നയങ്ങളാണ് ചൈനയ്‌ക്ക് തണലാകുന്നത്.
ചൈനയുടേയും റഷ്യയുടേയും വിദേശകാര്യമന്ത്രിമാർ അടിയന്തിരമായാണ് യോഗം ചേർന്നത്. ചൈനയിലെ ഗ്വാൻഷീ സുവാംഗ് മേഖലയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും ഐക്യരാഷ്‌ട്രസഭയുടേയും യൂറോപ്യൻ യൂണിയന്റേയും മറ്റ് ലോകരാജ്യങ്ങളുടേയും ചൈനാ-റഷ്യാ വിരുദ്ധ നയങ്ങൾ വിശദമായി വിലയിരുത്തി.തങ്ങൾക്കെതിരെ ശക്തമായി ഉന്നയിക്കുന്ന മനുഷ്യാവകാശ ലംഘന വിഷയങ്ങളെ എങ്ങനെ നേരിടണമെന്നതിലും ചൈന റഷ്യയുടെ അഭിപ്രായം തേടിയിരിക്കുകയാണ്.
ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശരാജ്യങ്ങളുടെ ഇടപെടൽ അന്താരാഷ്‌ട്ര നിയമങ്ങളെ തെറ്റിക്കുന്നതാണെന്ന വിലയിരുത്തലാണ് ചൈനയും റഷ്യയും എടുത്തിരിക്കുന്നത്. നെവാൽനി വിഷയത്തിൽ ജർമ്മനിയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ തിരിഞ്ഞതും അമേരിക്ക റഷ്യയുടെ പ്രതിരോധ നയങ്ങളെ ശക്തമായി എതിർക്കുന്ന പശ്ചാത്തലവും ചൈന-റഷ്യ ബന്ധം കൂടുതൽ ശക്തമാക്കുകയാണ്.
മറ്റ് വിദേശ രാജ്യങ്ങൾ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ഇറാൻ, തുർക്കി, സിറിയ, സുഡാൻ, മ്യാൻമർ ഇവിടെയെല്ലാം ചൈനയും റഷ്യയും സംയുക്തമായി സഹായമെത്തിക്കാനുള്ള സമാന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
Comments