മലപ്പുറം : ജില്ലയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി സ്വദേശി റഫീഖ് അലിയാണ് അറസറ്റിലായത്.
രണ്ട് കോടി 58 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. പണം കൊണ്ടുവന്ന സ്കോഡാ റാപ്പിഡ് കാറും പോലീസ് പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ആഴ്ച മാത്രം ബാക്കി നിൽക്കേ സംസ്ഥാനത്ത് കർശന പരിശോധനയാണ് നടത്തിവരുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ വിവിധിയിടങ്ങളിലായി കോടിക്കണക്കിന് രൂപയാണ് പിടികൂടിയിരിക്കുന്നത്.
Comments