മൂന്നാർ: മാട്ടുപ്പെട്ടി കന്നുകാലി ഗവേഷണ കേന്ദ്രമായ ഇന്റോസീസ് പ്രൊജക്ടിലെ കാളയുടെ കുത്തേറ്റ് ജീവനക്കാരന് ദാരുണാന്ത്യം. എറണാകുളം കല്ലൂർക്കാട് സ്വദേശി ശിവരാജനാണ് മരിച്ചത്. 48 വയസായിരുന്നു അദ്ദേഹത്തിന്. ഇന്ന് രാവിലെയായിരുന്നു സംഭവം.
തൊഴുത്തിൽ നിന്നും കാളകളുടെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ഓസ്ട്രേലിയൻ ബ്രീഡിൽപ്പെട്ട എച്ച്എഫ് കാളയെ കൊണ്ടുവരാൻ പോയത് ശിവനായിരുന്നു. ഈ സമയമാണ് കാളയുടെ കുത്തേറ്റ് ശിവരാജൻ മരിക്കുന്നത്.
സമയം കഴിഞ്ഞിട്ടും കാണാതായതോടെ ജീവനക്കാർ നടത്തിയ അന്വേഷണത്തിൽ തൊഴുത്തിൽ ബോധരഹിതനായി കിടക്കുന്ന ശിവരാജനെ കണ്ടെത്തി. ഉടൻ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. നെഞ്ചിലേറ്റ കനത്ത ഇടിയാണ് മരണ കാരണം.
ലൈഫ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാട്ടുപ്പെട്ടി ഇന്റോസീസ് പ്രൊജക്ടിൽ വിവിധ ഇനത്തിൽപ്പെട്ട 600 ഓളം കന്നുകാലികളാണ് ഉള്ളത്. വിദേശ ഇനത്തിൽപെട്ട നിരവധി കാളകളും ഇവിടെയുണ്ട്. ശിവരാജനെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമാണുള്ളത്.
Comments