ചെന്നൈ: നിയമസഭ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്നും പിടിച്ചെടുത്തത് 430 കോടിയോളം അനധികൃത പണവും മദ്യവും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യവും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്.
ചെന്നൈ ഉൾപ്പടെയുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്. റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. കാരൂർ, കോയമ്പത്തൂർ, തിരുപ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
പരിശോധനകൾ കർശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്. സംസ്ഥാനത്തെ സ്ഥാനാർഥികളുടെയും പാർട്ടികളുടെയും തെരഞ്ഞെടുപ്പ് ചിലവുകൾ നിരീക്ഷിക്കാനായി 118 ഉദ്യാഗസ്ഥരെയാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്.
നാളെയാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 234 നിയമസഭ മണ്ഡലങ്ങളിലേക്കായി 3998 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ ആറ് കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും.
Comments