തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്ത് കർശന നടപടിയുമായി ആരോഗ്യവകുപ്പ്. ഇന്നുമുതൽ സംസ്ഥാനത്ത് പൊതു നിയന്ത്രണങ്ങളും ജാഗ്രതയും കൂട്ടുകയാണ്. പരിശോധന കൂട്ടാനും പൊതുസ്ഥലത്തെ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാനുമാണ് ഉദ്ദേശിക്കുന്നത്.ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. സംസ്ഥാനത്ത് പോലീസ് വകുപ്പിനെ ഏകോപിപ്പിക്കാൻ ഐ.ജി വിജയ് സഖറേയ്ക്കാണ് ചുമതല നൽകിയിരിക്കുന്നത്.
പൊതുജനങ്ങൾ മാസ്‌ക്, സാനിറ്റൈസർ ഉപയോഗം വർദ്ധിപ്പിക്കണമെന്നാണ് നിർദ്ദേശം. സാമൂഹിക അകലം കർശനമായി പാലിക്കാൻ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കുമെന്നത് ഉറപ്പാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ക്വാറന്റൈൻ സംവിധാനത്തിൽ കേരളത്തിന് പുറത്തുനിന്നും വരുന്നവർക്ക് ഒരാഴ്ച ക്വാറന്റൈൻ എന്ന സംവിധാനം തുടരും. ആർ.ടി.പി.സി.ആർ ടെസ്റ്റ് വ്യാപകമാക്കാനും വാക്‌സിൻ നൽകൽ വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments