ബാഗ്ദാദ് : വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ കൂട്ടത്തോടെ വധിച്ചതായി ഇറാൻ. സലാഹുദ്ദിൻ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിൽ 60 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടതായി ഇറാൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 25 ന് രാത്രിയായിരുന്നു ഭീകര താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്.
ഹിമ്റീൻ താഴ്വരിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 14 ദിവസം നടത്തിയ നിർണ്ണായക നീക്കത്തിനൊടുവിലായിരുന്നു ആക്രമണം. ഇറാൻ വ്യോമസേനയും, ഭീകര വിരുദ്ധ സേനയും സംയുക്തമായാണ് നീക്കം നടത്തിയത്. 120 ഓളം ഐഎസ് താവളങ്ങൾ ആക്രമണത്തിൽ തകർന്നതായി സെെനിക വൃത്തങ്ങൾ അറിയിച്ചു.
താഴ്വരയിലും പരിസരങ്ങളിലും ഭീകരർ തമ്പടിച്ചിരിക്കുന്നതായി സൈനിക വൃത്തങ്ങൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണത്തിന് പദ്ധതിയിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി താഴ്വരയിലും , ബാഗ്ദാദിന്റെ വടക്കൻ മേഖലകളിലും ഭീകരരുടെ സാന്നിദ്ധ്യം വർദ്ധിച്ചുവരികയാണ്.
Comments