ഹരിദ്വാർ: മഹാകുംഭമേളയിലെ പ്രധാനപ്പെട്ട ഷാഹി സ്‌നാനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ലക്ഷക്കണക്കിന് സന്യാസിമാരും തീർത്ഥാടകരുമാണ് സ്‌നാനത്തിനായി ഹരിദ്വാറിലെ ഗംഗാ തീരത്ത് എത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സൈന്യത്തിനെയാണ് ഉത്തരാഖണ്ഡ് ഭരണകൂടം ഏൽപ്പിച്ചിരിക്കുന്നത്. വിവിധ അഖാഡകളുടെ നിയന്ത്രണ ത്തിലുള്ള കടവു കളിൽ അതാത് സന്യാസിസമൂഹത്തിന്റെ അനുയായികളും തീർത്ഥാടകരുമാണ് സ്‌നാന കർമ്മങ്ങൾ അനുഷ്ഠിക്കുന്നത്.
രാവിലെ 7 മണിവരെയാണ് പൊതു തീർത്ഥാടകരെ ഇന്ന് പ്രവേശിപ്പിച്ചത്. അതിന് ശേഷം അഖാഡകളുടെ അനുയായികളും സന്യാസിമാരുമാണ് സ്‌നാനം ചെയ്യുന്നത്. ആദ്യ ഷാഹി സ്‌നാനം മഹാശിവരാത്രിയോടനുബന്ധിച്ച് മാർച്ച് മാസം 11നാണ് നടന്നത്. ഇന്ന് നടന്നു കൊണ്ടിരിക്കുന്ന രണ്ടാം സ്‌നാനത്തിന് ശേഷം മൂന്നാമത്തേത് 14-ാം തിയതി 13 അഖാഡ കളുടെ നേതൃത്വത്തിൽ പൂർത്തിയാകും.
കൊറോണ നിയന്ത്രണം പാലിക്കാൻ നിരന്തര നിർദ്ദേശങ്ങൾ നൽകികൊണ്ടാണ് സംസ്ഥാന ഭരണകൂടം കുംഭമേളയിൽ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. അതേ സമയം കടവുകളിൽ സാമൂഹ്യ അകലം പ്രവർത്തികമല്ലെന്നതും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
Comments