ക്ഷേത്ര പ്രദക്ഷിണം എന്ത്? എങ്ങനെ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

ക്ഷേത്ര പ്രദക്ഷിണം എന്ത്? എങ്ങനെ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2021, 06:18 pm IST
FacebookTwitterWhatsAppTelegram

ക്ഷേത്രപ്രദക്ഷിണം നടത്തേണ്ടത് ഏതുവിധമാണ്? ഓരോ ദേവതയ്‌ക്കും എത്രവീതം പ്രദക്ഷിണം നടത്തണം?

പലപ്പോഴും ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തന് ഏറ്റവും വലിയ ആശങ്കയെ വളർത്തുന്നതാണ് പ്രദക്ഷിണം. എങ്ങനെ പ്രദക്ഷിണം വെക്കണം, എത്രയെണ്ണം വേണം ഇവയൊക്കെ പലപ്പോഴും പലർക്കും അറിഞ്ഞെന്നിരിക്കില്ല. മുമ്പിൽ നടന്നുപോയ ഭക്തൻ ചെയ്യുന്നതൊക്കെ പിന്നിൽ വരുന്നവർ നോക്കി ചെയ്യുന്നതും അപൂർവമല്ല. പ്രദക്ഷിണം എന്ന പദത്തിന്റെ ആശയം എന്താണെന്നു ആദ്യം പരിശോധിക്കാം.
‘പ്ര’ ഛിദ്യതി ഭയാഃ സർവേ
‘ദ’ കാരോ മോക്ഷസിദ്ധിതാ
‘ക്ഷി’ കാരോത് ക്ഷീയതേ രോഗോ
‘ണ’ കാരം ശ്രീപ്രദായകം
(അംശുമതി ആഗമം)

‘പ്ര’ എന്ന വാക്ക് സകലവിധ ഭയങ്ങളേയും നശിപ്പിക്കുന്നു. ‘ദ’ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ‘ക്ഷി’ എന്ന അക്ഷരം മഹാരോഗങ്ങളെ നശിപ്പിക്കുന്നു. ‘ണ’ കാരമാകട്ടെ ഐശ്വര്യത്തെ സമ്മാനിക്കുന്നു. ഇതാണ് പ്രദക്ഷിണഫലം. തിരക്കുപിടിച്ച ലോകത്ത് മനുഷ്യനില്ലാത്തതു സമയമാണെന്നാണല്ലോ വെപ്പ്. ക്ഷേത്രത്തിലെത്തി ധൃതിയിൽ പ്രദക്ഷിണവും നിർവഹിച്ച് ഭഗവാനെ സല്യൂട്ടും കൊടുത്തു പോകുന്നവരുടെ സംഖ്യ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ പ്രദക്ഷിണം വെക്കേണ്ടത് ഏതുവിധമാണ് ശാസ്ത്രഗ്രന്ഥങ്ങൾ വിവരിക്കുന്നതെന്നും നാം അറിയണം.
‘പദാത് പദാന്തരം ഗച്ഛേത്
കരൗ ചലനവർജിതൗ
സ്തുതിർവാചി ഹൃദി ധ്യാനം
ചതുരംഗം പ്രക്ഷിണം’

നാല് അംഗങ്ങളാണ് പ്രദക്ഷിണത്തിനുള്ളത്.
1. ഇളകാതെ ഇരുഭാഗങ്ങളിലും കൈകൾവെക്കുക.
2. വാക്കുകൊണ്ട് ദേവന്റെ നാമങ്ങളുച്ചരിക്കുക.
3. ഹൃദയത്തിൽദേവരൂപം ധ്യാനിക്കുക.
4. ഒരു പാദത്തിൽനിന്നു മെല്ലെ മറ്റേ പാദം ഊന്നിക്കൊണ്ട് മുന്നോട്ടു നീങ്ങുക എന്നീ നാലു ക്രിയയാണ് പ്രക്ഷിണത്തിനുള്ളതെന്നു അംശുമതി ആഗമം വിവരിക്കുന്നു. പ്രദക്ഷിണത്തിന്റെ രീതി എന്താവണമെന്നതാണ് അടുത്ത വിഷയം.
‘ആസന്ന പ്രസവാ നാരീ
തൈലപൂർണം യഥാ ഘടം
വഹന്തീ ശനകൈര്യാതി
തഥാ കുര്യാൽപ്രദക്ഷിണം’

അർത്ഥം: പ്രസവിക്കാറായൊരു സ്ത്രീ എണ്ണ നിറച്ചൊരു കുടം തലയിൽവച്ചു നടക്കുന്നതുപോലെ(അത്രയും സാവധാനത്തിൽ)വേണം പ്രദക്ഷിണം വെയ്‌ക്കാൻ. ഇതാണ് പ്രദക്ഷിണത്തിന്റെ ശാസ്ത്രവിധി. ഓട്ടപ്രദക്ഷിണം പാടില്ല എന്നർത്ഥം. ദേവനും ഭക്തനും ഒന്നായിത്തീരുന്ന സമ്മോഹനമായ ഒരു മുഹൂർത്തമാണ് പ്രദക്ഷിണം. മൂർത്തീഭേദമനുസരിച്ച് പ്രദക്ഷിണങ്ങളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുന്നു(ഇത് കർശനമായി പാലിക്കാൻകഴിയില്ലയെങ്കിൽചെയ്യുന്ന പ്രദക്ഷിണം വിധിപോലെ ചെയ്യുക എന്നതാണ് പുതിയകാലത്തിൽഅനുയോജ്യം).
സ്മൃതിനിയമമനുസരിച്ച്,
‘ഏകം വിനായകേ കുര്യാൽ
ദ്വേ സൂര്യേ ത്രീണി ശങ്കരേ
ചത്വാരി ദേവീ വിഷ്‌ണോശ്ച
സപ്താശ്വത്ഥേ പ്രദക്ഷിണം’ എന്നാണ് പ്രദക്ഷിണ വിധി.

ഗണപതിയ്‌ക്ക് -1, സൂര്യന്-2, ശിവന് -3, ദേവിയ്‌ക്കും വിഷ്ണുവിനും- 4, ആൽമരത്തിന് -7 എന്നിങ്ങനെ പ്രദക്ഷിണം വെയ്‌ക്കണം. ഉച്ചകഴിഞ്ഞാൽആൽപ്രദക്ഷിണം പാടില്ല എന്നാണ് വിധി. ആൽപ്രദക്ഷിണ സമയത്ത് ജപിക്കാൻ ഒരു മന്ത്രം ആചാര്യർ നിർദേശിച്ചിട്ടുണ്ട്:
‘മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതശ്ശിവരൂപായ
വൃക്ഷരാജായതേ നമഃ’
മൂലാഗ്രത്തിൽ ബ്രഹ്മരൂപനും മധ്യഭാഗത്ത് വിഷ്ണുവും അഗ്രത്തിൽ ശിവനും കുടികൊള്ളുന്ന വൃക്ഷരാജനായ അങ്ങയെ നമിക്കുന്നു എന്നാണ് സാരം.

ഓട്ടപ്രദക്ഷിണം

ഉത്സവകാലങ്ങളിൽ ക്ഷേത്രങ്ങളിൽ ഓട്ടപ്രദക്ഷിണം നടത്താറുണ്ട്. ശ്രീഭൂതബലിയ്‌ക്കും ഉത്സവബലിയ്‌ക്കുമാണ് ഓട്ടപ്രദക്ഷിണം നടത്തുക. ചെണ്ടയെടുത്ത് മാരാരും വിളക്കു കെടാതിരിക്കാൻ പാടുപെട്ട് അമ്പലവാസിയും അവർക്കു പിറകിൽ പരീക്ഷീണനായി തന്ത്രിയും ഓടിക്കൊണ്ട് ക്ഷേത്രത്തിനു ചുറ്റും ഓടിക്കൊണ്ട് പ്രദക്ഷിണം വെക്കുന്നതാണ് ഓട്ടപ്രദക്ഷിണം. ഇത് വെറുമൊരു പ്രദക്ഷിണമല്ല. യാഥാർത്ഥത്തിൽ ഓടിക്കൊണ്ട് ബലി തൂവുകയാണ്. ശിവക്ഷേത്രത്തിലാണെങ്കിൽ’രുദ്രപാർഷഭേദ്യഃ ൂസർവേഭ്യോ ഭൂതേഭ്യോഃ നമോ നമഃ സ്വാഹാ’ എന്ന മന്ത്രം ചൊല്ലിയാണ് ഓട്ടപ്രദക്ഷിണം വെക്കുക(അതാതു ക്ഷേത്രത്തിലെ ദേവന്റെ പേരാകും ആദ്യം മന്ത്രത്തിൽചേർക്കുക). മന്ത്രത്തോടൊപ്പം കൈയിലെടുത്ത ഹവിസ്സ് ചുറ്റുപാടും ബലിതൂകുകയും ചെയ്യും. യഥാർത്ഥത്തിൽ ഈ വിധം ബലിതൂകാനാണ് ഓട്ടപ്രദക്ഷിണം നടത്തുന്നത്. അതായത്, നേരത്തെ വെവ്വേറെ എല്ലാവർക്കും വെവ്വേറെ ബലി കൊടുത്തു കഴിഞ്ഞു. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്കെല്ലാം കൂടി എന്ന സങ്കൽപ്പമാണ് ഓട്ടപ്രദക്ഷിണത്തിന്റെ തത്ത്വം.

Tags: SPIRITUAL PLANET
ShareTweetSendShare

More News from this section

ശക്തി ആരാധനയ്‌ക്കും ആത്മീയ ശുദ്ധീകരണത്തിനും ഏറ്റവും അനുയോജ്യമായ സമയം; വർഷ പ്രതിപദ മുതൽ ആചരിക്കുന്ന ചൈത്ര നവരാത്രി; പ്രകൃതി പുനർജനിക്കുന്ന വസന്ത നവരാത്രിക്കാലയളവിൽ ഭഗവതിയെ ഭജിക്കുവാൻ അറിയേണ്ടത്

ഉദ്ദിഷ്ടകാര്യസിദ്ധിയ്‌ക്ക് ആശ്രയിക്കാം ഉളനാട്ടിലെ ഉണ്ണിക്കണ്ണനെ ; വിവാഹതടസ്സം , ജോലിതടസ്സം, സന്താന തടസ്സം എല്ലാം മാറ്റുന്ന ദിവ്യ സങ്കേതം 

സ്ത്രീകളോട് മാന്യമായി പെരുമാറുന്ന, സ്ത്രീകളെ ബഹുഃമാനിക്കുന്നവർക്ക്‌ മാത്രമുപാസിക്കാവുന്ന ദേവത; ലളിതാംബികയുടെ സൈന്യാധിപ: ഐശ്വര്യം, വിജയം, സമ്പത്ത് എന്നിവ നൽകുന്ന മഹാവാരാഹി ദേവിയെക്കുറിച്ചറിയാം

ചന്ദ്ര ഗ്രഹണത്തിന്റെ ദോഷ വശങ്ങൾ ശമിക്കാൻ ഗ്രഹണപീഡാ പരിഹാര സ്തോത്രം; അടുത്ത അമാവാസി വരെ ജപിക്കുക

സത് സന്താന ലബ്ധിക്കായി സന്താന കാമേശ്വരി ഉപാസന

ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന പാർവതീ സങ്കൽപം; തിരുകരുകാവൂർ ഗർഭരക്ഷാംബിഗൈ ക്ഷേത്രം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies