കാബൂൾ: പാകിസ്താന്റെ ഇരട്ടത്താപ്പ് തുറന്നുകാണിച്ച് അഫ്ഗാൻ. നിലവിൽ വിദേശ സൈനികരെ അമേരിക്ക അഫ്ഗാനിൽ നിന്നും പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പാകിസ്താൻ അഫ്ഗാനിലെ ഭീകരർക്ക് നൽകുന്ന സഹായത്തിന്റെ പേരിലെ അസ്വാരസ്യം പുറത്തുവന്നത്.
അമേരിക്ക സെപ്തംബർ11നുള്ളിൽ സൈനികരെ അഫ്ഗാനിൽ നിന്നും പിൻവലിക്കുമെന്ന് ജോ ബൈഡൻ തീരുമാനം എടുത്തിരുന്നു. തുടർന്നാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗാനി പാകിസ്താന്റെ ശത്രുതാ മനോഭാവത്തെക്കുറിച്ച് പൊതുയോഗത്തിൽ തുറന്നടിച്ചത്.
‘അമേരിക്ക വാക്കുപാലിക്കുകയാണ്. വിദേശസൈനികർ നമ്മുടെ മണ്ണിൽ നിന്നും പിന്മാറുന്ന ആ മുഹൂർത്തത്തിനായി കാത്തിരിക്കുന്നു. അഫ്ഗാൻ എന്നും സ്വതന്ത്രമായി ചിന്തിക്കാ നാഗ്രഹിക്കുന്ന രാജ്യമാണ്. ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത് പാകിസ്താനാണ്. അയൽരാജ്യമെന്ന നിലയിൽ ശത്രുതയാണോ അതോ സൗഹൃദമാണോ വേണ്ടതെന്നത് അവർക്ക് തീരുമാനിക്കാം.’ അഷ്റഫ് ഗാനി പറഞ്ഞു.
അഫ്ഗാൻ അസ്വസ്ഥമാകുന്നു എന്നാൽ അതിനർത്ഥം പാകിസ്താനും അതേ അവസ്ഥയിലാ ണെന്ന് ഇമ്രാൻഖാൻ മനസ്സിലാക്കണം. അഫ്ഗാൻ മെച്ചപ്പെട്ടാൽ അതിന്റെ ഗുണം പാകിസ്താനും ലഭിക്കും. എന്നാൽ തീരുമാനം അവരാണ് എടുക്കേണ്ടതെന്ന് അഷ്റഫ് ഗാനി ആവർത്തിച്ചു.
Comments