തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി . റംസാനോടനുബന്ധിച്ച് അനുബന്ധിച്ച് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പള്ളികളിൽ 50 പേർ മാത്രമേ റംസാൻ നിസ്കാരത്തിൽ പങ്കെടുക്കാവൂ. നിസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടു പോകണം. ദേഹശുദ്ധി വരുത്തുന്നതിനായി ടാങ്കിലെ വെള്ളത്തിന് പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. ചെറിയ പള്ളികളിൽ പ്രാർത്ഥനയ്ക്കായി എത്തുന്നവരുടെ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.ഇക്കാര്യങ്ങൾ ജില്ലാകളക്ടർമാർ അതാത് സ്ഥലത്തെ മതനേതാക്കളുമായി ആലോചിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പള്ളികളിൽ ഭക്ഷണവും പാനീയവും വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവ്വകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവാഹത്തിന് 50 പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്ക് പങ്കെടുക്കാം. . ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും നൽകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യശാലകൾ അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ രണ്ട് ദിവസം അടച്ചിടും. വാരാന്ത്യങ്ങളിലെയും, രാത്രികാലങ്ങളിലുമുള്ള നിയന്ത്രണങ്ങൾ തുടരും. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും പാഴ്സലുകൾ മാത്രമേ അനുവദിക്കൂകയുള്ളൂ. വിവിധ ഭാഷാ തൊഴിലാളികൾക്ക് വേണ്ടി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും.
Comments