തിരുവനന്തപുരം: കേരളത്തിൽ കൊറോണയുടെ ജനിതക വ്യത്യാസം വന്ന വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യത്യാസം വന്ന കൊറോണ വൈറസാണ് കണ്ടെത്തിയത്. മാർച്ച് മാസം തുടങ്ങിയ ഗവേഷണത്തിലാണ് ബി1 617 ഇരട്ട വ്യതിയാനം വന്ന വൈറസാണിതെന്ന് ഗവേഷകർ സ്ഥിരീകരിച്ചിരിക്കുന്നത്. യു.കെ വകഭേദം കണ്ണൂരിലും ആഫ്രിക്കൻ വകഭേദം പാലക്കാടുമാണ് കണ്ടെത്തിയത്. ആരോഗ്യവകുപ്പ് ഗവേഷണ ഫലം സ്ഥിരീകരിച്ചിട്ടില്ല.
അതിവേഗ വ്യാപന ശീലതയാണ് പ്രധാന ലക്ഷണം. ഒപ്പം സാമൂഹിക അകലം പാലിക്കാ തിരുന്നാൽ ഒരു കൂട്ടത്തിലുള്ള ആരിലേയ്‌ക്കും പകരുമെന്നാണ് കണ്ടെത്തൽ. നിലവിലെ വാക്‌സിൻ വഴി വ്യാപനം തടയാൻ സാധിക്കുമെങ്കിലും ആ സമയം കൊണ്ട് പരമാവധി പേരിലേക്ക് എത്താനുള്ള സാദ്ധ്യത തടയണമെന്നാണ് ഗവേഷകർ അറിയിച്ചിരിക്കുന്നത്. കൊറോണയുടെ രണ്ടാം തരംഗം ഗുരുതരമാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് ഗവേഷകർ അവരുടെ നിരീക്ഷണവും കണ്ടെത്തലും പുറത്തുവിട്ടത്.
മാർച്ച് മാസത്തിൽ തുടങ്ങിയ ഗവേഷണമാണ് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസിന് മേൽ നടത്തിയത്. കോട്ടയം ജില്ലയിൽ കണ്ടെത്തിയ വൈറസാണിത്. പത്തനംതിട്ട ജില്ലയിലാണ് വൈറസ് കാണാത്തതെന്നും നിരീക്ഷകർ പറയുന്നു. കടുത്ത നിയന്ത്രണം വേണമെന്ന് തന്നെയാണ് ഗവേഷകർ പറയുന്നത്. സാമൂഹ്യഅകലം വളരെ പ്രധാനമാണെന്നും മാസ്‌കും സാനിറ്റൈസറും എല്ലാവരും ഉപയോഗിക്കണമെന്നും കൈകൾ കൃത്യമായ ഇടവേളകളിൽ കഴുകണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments