ഭുവനേശ്വർ : ഒഡീഷയിൽ ഓൾഡേജ് ഹോം ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ക്രിസ്ത്യൻ പുരോഹിതൻ അറസ്റ്റിൽ. അറുപതുവയസ്സുള്ള കുഞ്ഞബിഹാരി ദാസാണ് അറസ്റ്റിലായത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് പോലീസ് നടപടി.
35 വയസ്സുകാരിയായ യുവതിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദാസ് യുവതിയെ പീഡിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതി പ്രസവിച്ച നവജാത ശിശുവിനെ ഇയാൾ വിറ്റതായി പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി അസ്വസ്ഥതകൾ പ്രകടമാക്കിയ യുവതിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്.
2014 മുതൽ യുവതിയുടെ ഭർത്താവ് കൊലക്കുറ്റത്തിന് തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഇത് മുതലെടുത്തായിരുന്നു പീഡനം. ഇതിന് മുൻപ് രണ്ട് തവണ യുവതി ഗർഭിണി യായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. മാനസികമായി തളർന്ന യുവതിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Comments