ഇസ്ലാമാബാദ്: ചൈനയുടെ കച്ചവടതാല്‍പ്പര്യങ്ങള്‍ മൂലം പാകിസ്താനിലെ ജീവിവര്‍ഗ്ഗങ്ങളും വംശനാശഭീഷണിയില്‍. വന്യജീവി വിഭാഗത്തില്‍പെടുന്ന ഈനാംപേച്ചികളെ കൂട്ടത്തോടെ കൊന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെതിരെ ആഗോള വന്യജീവി സംരക്ഷണ സംഘടനകള്‍ രംഗത്തെത്തി. ഈനാംപേച്ചി വിഭാഗത്തില്‍ പെടുന്ന ജന്തുജാലങ്ങളുടെ 80 ശതമാനവും ഇല്ലാതായെന്നാണ് കണ്ടെത്തല്‍.
പാകിസ്താനിലെ പ്രകൃതിവിഭവങ്ങളും ജന്തുജീവിവര്‍ഗ്ഗങ്ങളും ചൈനയുടെ ആവശ്യത്തിനായി വില്‍പ്പന നടത്തി പണം സമ്പാദിക്കുന്നത് ഒരു പ്രധാന വ്യവസായമായി ഇസ്ലാമാബാദ് അംഗീകരിച്ചിരിക്കുകയാണ്. ഇത് മൂലം യാതൊരു നിയന്ത്രണങ്ങളുമില്ലാതെ നടക്കുന്ന വന്യജീവി വേട്ടയാണ് പുറത്തുവരുന്നത്.
ഇന്ത്യന്‍ പാംഗോലിന്‍ എന്ന് വിദേശത്ത് അറിയപ്പെടുന്ന ഈനാംപേച്ചി ജീവിവര്‍ഗ്ഗത്തെ നിഷ്ക്കരുണം വേട്ടയാടി മാംസത്തിനും തോലിനും നഖത്തിനുമൊക്കെയായി ചൈനയി ലേക്ക് കടത്തുകയാണ്. വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് മേധാവി റാബ് നവാസാണ് ജീവിവർഗ്ഗങ്ങളുടെ എണ്ണത്തിൽ വൻ ഇടിവ് സൂചിപ്പിച്ചത്. കര്‍ഷകര്‍ നടത്തുന്ന ഹത്യയെ നിയന്ത്രിക്കാന്‍ നടപടിയുണ്ടെങ്കിലും വ്യാപാര ആവശ്യത്തിനുള്ള വേട്ടകളൊന്നും തടയപ്പെടുന്നില്ലെന്നാണ് കണ്ടെത്തല്‍.
Comments