ന്യൂഡല്‍ഹി: കൊറേണ വ്യാപനം രൂക്ഷമായിരുന്ന രാജ്യ തലസ്ഥാനത്തെ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. കടുത്ത നിയന്ത്രണങ്ങള്‍ വരുത്താന്‍ കേന്ദ്രആരോഗ്യ മന്ത്രാലയവും ഇടപെട്ടതോടെയാണ് മാറ്റമെന്നാണ് സൂചന. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 700 ഐ.സി.യു കിടക്കകള്‍ ഒഴിവുണ്ടെന്ന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വരെ ഒരു ദിവസം 6376 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിനിടയില്‍ 5150 ഐ.സി.യു കിടക്കകള്‍ ഉപയോഗിക്കേണ്ടിവന്ന അവസ്ഥയില്‍ നിന്നാണ് കുറവ് വന്നിരിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു രോഗികളുടെ എണ്ണം ഡൽഹിയിൽ ഈ നിലയിലേക്ക് ഉയർന്നത്. സംസ്ഥാനത്തെ 11 ശതമാനം കിടക്കകളാണ് ഇന്നലെ സര്‍ക്കാര്‍ ആപ്പ് പ്രകാരം ഒഴിവുണ്ടെന്ന് കാണിക്കുന്നത്.
ആശുപത്രികളിലെ സംവിധാനങ്ങള്‍ മെച്ചപ്പെട്ടെന്നും ഓക്സിജന്‍ ആവശ്യത്തിന് സംഭരിച്ചിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. രണ്ടാം തരംഗത്തില്‍ കൂടുതല്‍ പേര് മരിക്കാന്‍ കാരണം ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇനി ഇത്തരം ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തെന്നും ഡല്‍ഹി ആരോഗ്യവകുപ്പറിയിച്ചു.
Comments