വാഷിംഗ്ടൺ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുടെ അമേരിക്കൻ യാത്രയിലെ സുപ്രധാന കൂടിക്കാഴ്ച നാളെ നടക്കും. നാലു ദിവസത്തെ അടിയന്തിര സന്ദർശന ത്തിനെത്തിയ ജയശങ്കർ ഐക്യരാഷ്‌ട്രസഭാ പ്രതിനിധികൾ, അമേരിക്കയിലെ ജനപ്രതിനിധികൾ, ഇന്ത്യൻ സമൂഹം എന്നിവരുമായി ചർച്ചകൾ നടത്തി. ഇന്ത്യയിലെ നിലവിലെ പ്രതിരോധ സാഹചര്യങ്ങളും പസഫിക്കിലെ ഇന്ത്യയുടെ ക്വാഡ് സഖ്യവുമായി ചേർന്നുള്ള നീക്കവും ചർച്ചയാകും.
ഇന്ത്യയ്‌ക്ക് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ സഹായവുമായി ബന്ധപ്പെട്ടാണ് പ്രാഥമിക ചർച്ചകൾ നടന്നത്. അമേരിക്കയിൽ നിന്നുള്ള സഹായം സഹായം ഏകോപിപ്പിക്കലും വാക്‌സിൻ സഹായം വർദ്ധിപ്പിക്കലുമാണ് പ്രധാന സന്ദർശന ലക്ഷ്യം.
ഇന്ത്യക്കായി കൊറോണ പ്രതിരോധ സഹായവും വാക്‌സിൻ കൂടുതലായി എത്തിക്കാനുമാണ് ജോ ബൈഡൻ തീരുമാനമെടുത്തത്. തുടർന്ന് അമേരിക്കയുടെ പ്രതിരോധ കേന്ദ്രമാണ് അതിവേഗം നാലു വിമാനങ്ങളിലായി ഇന്ത്യക്ക് വേണ്ട ഓക്‌സിജൻ കോൺസൻട്രേറ്ററുകളും ഓക്‌സിജൻ സിലിണ്ടറുകളും എത്തിച്ചത്. ആരോഗ്യപ്രവർത്തകർക്കായുള്ള മാസ്‌ക് അടക്കമുള്ള കിറ്റുകളും നൽകിയിരുന്നു.
Comments