കാബൂൾ: അഫ്ഗാനിൽ വീണ്ടും ബോംബാക്രമണം. കാർബോംബ് സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. വടക്കൻ ഭാഗ്‌ലാൻ പ്രവിശ്യ യിലെ ഭാഗ്ലാൻ ഇ മർക്കാസി ജിലിലയിലാണ് സ്‌ഫോടനം നടന്നത്.
തട്ടിയെടുത്ത സൈനിക വാഹനത്തിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്ന് സൈന്യം കണ്ടെത്തി. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. വ്യാപാര സ്ഥാപനങ്ങൾ ഉള്ള പ്രദേശത്ത് നിർത്തിയിട്ടിരുന്ന വാഹനമാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന ത്തിൽ നിരവധി കടകളും വീടുകളും നശിച്ചു.
പ്രവിശ്യാ ഭരണങ്ങൾ പിടിക്കുക എന്ന താലിബാൻ തന്ത്രങ്ങളുടെ ഭാഗമാണ് സ്‌ഫോടന ങ്ങളെന്ന് സൈന്യം അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി വിവിധ പ്രശ്‌നങ്ങൾ നടക്കുന്ന ഭാഗ്‌ലാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ പുൽ ഇ ഖുംറി നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് താലിബാൻ ഭീകരരുടെ ശ്രമം. ഭാഗ്‌ലാൻ- ഇ- മർക്കസ് എന്ന പട്ടണം തലസ്ഥാനനഗരത്തിനടുത്ത പ്രദേശമാണെന്നതിനാലാണ് സ്‌ഫോടനത്തിനായി തിരഞ്ഞെടു ത്തതെന്നാണ് പ്രാഥമിക നിഗമനം.
Comments