ന്യൂഡൽഹി: സാമ്പത്തിക കുറ്റവാളി മെഹുൽ ലോക്‌സിക്കെതിരായ ഇന്ത്യയുടെ ഹർജി ഇന്ന്. സി.ബി.ഐയും വിദേശകാര്യവകുപ്പും ൽകിയ ഹർജികൾ ഡോമിനിക്കൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോക്‌സി ഇന്ത്യൻ പൗരനാണെന്നും അന്താരാഷ്‌ട്ര തലത്തിൽ അന്വേഷിക്കുന്ന കുറ്റവാളി എന്നതാണ് വിദേശകാര്യവകുപ്പ് ഹർജിയിൽ കാണിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കുറ്റവാളിയെ കൈമാറണമെന്ന ഹർജിയാണ് സി.ബി.ഐ പ്രത്യേകം സമർപ്പിച്ചിരിക്കുന്നത്.
ഡൊമിനിക്കൻ നിയമങ്ങൾ ലംഘിച്ച ചോക്‌സിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഡൊമിനിക്കൻ കോടതിയിലും കുറ്റക്കാരനായ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറി നിയമനടപടികൾ തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡൊമിനിക്കൻ കോടതി ഇന്ന് ഹർജികൾ പരിഗണിക്കും. സി.ബി.ഐയുടെ ഷാർദ്ദാ ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ചോക്സി യെ വിട്ടുകിട്ടാനായി ഡൊമിനിക്കയിലെത്തിയിട്ടുള്ളത്.
പഞ്ചാബ് നാഷണൽ ബാങ്കിനെ തട്ടിച്ച് 14000 കോടിയാണ് ചോക്‌സി കൈക്കലാക്കിയത്. രാജ്യം വിട്ട ചോക്‌സി വജ്രവ്യാപാരിയും മരുമകനുമായ നീരവ് മോദിയുമൊത്താണ് അമേരിക്കയിലെത്തിയത്. അവിടെ നിന്ന് കരീബിയൻ രാജ്യങ്ങളിലേക്ക് മുങ്ങിയ ചോക്‌സി ആന്റിഗ്വായിലെത്തി പൗരത്വം നേടി. എന്നാൽ അവിടത്തെ ഭരണകൂടം ചോക്‌സിയെ ഇന്ത്യക്ക് കൈമാറുമെന്ന് ഉറപ്പായതോടെയാണ് ചോക്‌സി ക്യൂബയിലേക്ക് കടക്കാൻ പദ്ധതിയിട്ടത്.
ക്യൂബയിലേക്കുള്ള യാത്രക്കിടെയാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തീരസുരക്ഷാ സേന ചോക്‌സിയേയും സുഹൃത്തുക്കളേയും പിടികൂടിയത്. എന്നാൽ തന്നെ ആന്റിഗ്വയിൽ നിന്നും ചിലർ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് ചോക്‌സിയുടെ വാദം. ഇതിനിടെ അന്താരാഷ്‌ട്ര നിയമം ലംഘിച്ചെന്ന് കോടതി കണ്ടെത്തിയിരുന്നു. അനധികൃതമായി രാജ്യത്ത് രേഖകളില്ലാതെ പ്രവേശിച്ച ചോക്‌സിയുടെ ഹർജി ഡൊമിനിക്കൻ കോടതി തള്ളിയതാണ് ഇന്ത്യയ്‌ക്ക് ഗുണമായത്.
Comments