തിരുവനന്തപുരം: ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറക്കണമെന്ന ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലയിരുത്തല്‍. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കണമെന്നും രോഗവ്യാപന നിയന്ത്രണങ്ങൾ പാലിക്കണമെന്നും സെക്രട്ടറിയറ്റ് നിർദ്ദേശിച്ചു.
ലോക്ക് ഡൗണില്‍ ഇളവു വരുത്തിയെങ്കിലും ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിട്ടില്ല. സർക്കാരിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മത സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഈ ആവശ്യം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തത്.
വിശ്വാസികളുടെ ആവശ്യം പരിഗണിക്കേണ്ടതുണ്ടെന്നാണ് യോഗം വിലയിരുത്തിയത്. രോഗവ്യാപന തോത് കുറയുന്നതിന് അനുസരിച്ച് ആരാധാനലയങ്ങള്‍ തുറക്കാന്‍ നടപടി വേണം. വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് യോഗം നിര്‍ദേശിച്ചു.
Comments