കൊല്ലം : കിരൺ കുമാറിന്റെ പീഡനം സഹിക്ക വയ്യാതെയായപ്പോൾ വിസ്മയ പ്രമുഖ ഉപദേശകന്റെ മാർഗ്ഗ നിർദ്ദേശം തേടി. ഉപദേശകനിൽ നിന്ന് അന്വേഷണ സംഘം വിശദമായ മൊഴി ശേഖരിച്ചു.
ഉപദേശകനുമായി ഓൺലൈനിലൂടെയാണ് വിസ്മയ ആശയ വിനിമയം നടത്തിയത്. കിരണിന്റെ പീഡനം സഹിക്കവയ്യാതായപ്പോഴാണ് മാർഗനിർദ്ദേശം തേടിയത്. കിരണിനൊപ്പം ജീവിക്കരുതെന്ന നിർദ്ദേശമാണ് ഉപദേശകൻ നൽകിയത്. എന്നാൽ, പിന്നീട് പന്തളത്തെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോൾ കിരൺ തന്ത്രപൂർവം ഭാര്യയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.കുടുംബ ജീവിതം നന്നായി പോകുമെന്ന പ്രതീക്ഷയിൽ എല്ലാം സഹിക്കാമെന്ന സന്ദേശം പിന്നീട് സ്വന്തം വീട്ടുകാർക്ക് വിസ്മയ അയക്കുകയും ചെയ്തു. ഉപദേശകനിൽ നിന്ന് വിശദമായ മൊഴി അന്വേഷണ സംഘം ശേഖരിച്ചു.
തറ നിരപ്പിൽ നിന്ന് 185 സെൻ്റി മീറ്റർ ഉയരത്തിലുള്ള ജനനൽ കമ്പിയിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരണും കുടുംബവും നൽകിയ മൊഴി. 166 സെൻ്റീ മീറ്ററാണ് വിസ്മയയുടെ ഉയരം. ആത്മഹത്യ സാധ്യമാകുമോ എന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. രാസപരിശോധനാ ഫലം ഉൾപ്പെടെ പുറത്തു വരേണ്ടതുണ്ട്. പോലീസ് സർജൻ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments