റോം: യൂറോകപ്പിലെ ക്വാർട്ടർ പോരാട്ടങ്ങളുടെ ലൈനപ്പായി. വെള്ളി,ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിനും, ഇറ്റലിയ്‌ക്കും കിരിടം ലക്ഷ്യമാക്കി എതിരാളികളെ നേരിടും. ഇംഗ്ലണ്ടും ഉക്രൈനും നേർക്കുനേർ വരികയാണ്. സ്വിറ്റ്‌സർലന്റും, ബെൽജിയവും, ചെക് റിപ്പബ്ലിക്കും, ഡെൻമാർക്കുമാണ് മറ്റ് ടീമുകൾ.
ക്വാർട്ടർ ഫൈനലിലെ ആദ്യ പോരാട്ടം രണ്ടാം തീയതി വെള്ളിയാഴ്ച സ്വിറ്റ്‌സർലന്റും സ്‌പെയിനും തമ്മിലാണ്. ശനിയാഴ്ച രണ്ടു പോരാട്ടങ്ങളാണുള്ളത്. ഇറ്റലി ബെൽജിയത്തേയും ചെക് റിപ്പബ്ലിക് ഡെൻമാർക്കിനേയും നേരിടും. ഞായറാഴ്ച അവസാന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉക്രൈനെ നേരിടും.
യൂറോ കപ്പിലെ മരണഗ്രൂപ്പിലെ വമ്പന്മാർക്കെല്ലാം അടിതെറ്റിയ കാഴ്ചകണ്ടാണ് ക്വാർട്ടർ പോരാട്ടത്തിന് വിസിൽ മുഴങ്ങുന്നത്. ഗ്രൂപ്പ് എഫിലെ നിലവിലെ ചാമ്പ്യന്മാരായ പോർച്ചു ഗലും, ലോകചാമ്പ്യന്മാരായ ഫ്രാൻസും, ജർമ്മനിയും പുറത്തായി. അതേ സമയം മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലെത്തിയ മൂന്ന് ടീമുകൾ ക്വാർട്ടറിലേക്ക് കടന്നു. ഉക്രൈനും, സ്വിറ്റസർലന്റും, ചെക്‌റിപ്പബ്ലിക് എന്നിവരാണ് മുന്നേറിയത്.
Comments