ബീജിംഗ്: ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്ന അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമീപനം മാറ്റണമെന്ന ആവശ്യവുമായി ചൈന. അമേരിക്കയും സഖ്യരാജ്യങ്ങളും കാലഹര ണപ്പെട്ട ശീതയുദ്ധമനസ്സുമായി ജീവിക്കുകയാണെന്നാണ് ചൈനയുടെ ആരോപണം. വിദേശ കാര്യമന്ത്രി വാംങ് യീയാണ് അമേരിക്കയെ നിശിതമായി വിമർശിച്ച് രംഗത്തെത്തിയത്
ലോകം അതിവേഗമാണ് മാറുന്നതും മുന്നേറുന്നതും. എല്ലാ രാജ്യങ്ങളും വളരണം. അവരെ വളരാൻ അനുവദിക്കണം. എന്നാൽ അതിനായി മേൽകോയ്മയെന്ന ഭാവം എല്ലാവരും ഉപേക്ഷിക്കണം. അമേരിക്കയുടേയും സഖ്യരാജ്യങ്ങളുടേയും സമീപനം ഇതിനെതിരാണ്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 100-ാം വാർഷികാഘോഷം നടക്കുന്ന പശ്ചാത്ത ലത്തിലാണ് ലോകരാജ്യങ്ങൾ തങ്ങളോടുള്ള അകൽച്ച അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തിയത്.
തായ്‌വാനുവേണ്ടി അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ-വാണിജ്യ പങ്കാളി ത്തമാണ് ചൈനയെ കാര്യമായി അലട്ടുന്നത്.അതേ സമയം ഹോങ്കോംഗ് വിഷയത്തിൽ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ശക്തമായ എതിർപ്പിലാണ്. കൊറോണയുടെ പശ്ചാത്തലത്തിലെ എതിർപ്പ് ഓസ്‌ട്രേലിയയും ന്യൂസിലന്റും അവസാനിപ്പിച്ചിട്ടില്ല. പസഫിക്കിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ ജപ്പാനും വിയറ്റ്‌നാമും കനത്ത ജാഗ്രതയിലുമാണ്. ഇവരെ മുഴുവൻ ഒന്നിപ്പിക്കുന്ന ശക്തമായ പ്രതിരോധമാണ് അമേരിക്ക നടത്തുന്നത്.
ക്വാഡ് സഖ്യം രൂപീകരിച്ച് പസഫിക്കിൽ അമേരിക്ക തീർത്തിരിക്കുന്ന പ്രതിരോധത്തെ നൂറ്റാണ്ടുകൾ പഴകിയ അധിനിവേശ തന്ത്രമെന്നാണ് ചൈന വിശേഷിപ്പിച്ചത്. എന്നാൽ ഇന്ത്യക്കെതിരെ ലഡാക്കിൽ നടത്തിയ നീക്കം പരാജയപ്പെട്ടതോടെ ക്വാഡിൽ ഇന്ത്യയേയും ചേർത്ത് അമേരിക്ക നടത്തിയ കിഴക്കൻ ഏഷ്യയിലെ നീക്കം ചൈനയെ സമ്മർദ്ദത്തി ലാക്കിയതും വാങ് യീയുടെ വിമർശനത്തിന് കാരണമാണ്.
Comments