മലപ്പുറം: കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സയ്‌ക്കായി കൈകോർത്ത കേരളത്തിന്റെ കനിവ് തേടി മറ്റൊരു കുരുന്നുകൂടി. സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്റെ മകൻ ഇമ്രാനാണ് ചികിത്സയ്‌ക്കുള്ള തുക കണ്ടെത്താൻ സുമനസുകളുടെ കാരുണ്യം കാത്തിരിക്കുന്നത്. ഇമ്രാനും ഒരു ഡോസ് മരുന്നിനായി 18 കോടി രൂപ വേണം.
ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂർവ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിയുടെ പിടിയിലായ ഇമ്രാൻ കഴിഞ്ഞ മൂന്ന് മാസമായി കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ആറ് മാസമാണ് കുഞ്ഞിന്റെ പ്രായം. ജനിച്ച് വീണത് മുതൽ പുറം ലോകം കാണാൻ ഇമ്രാന് സാധിച്ചിട്ടില്ല.
. ലോകത്തിലെ ഏറ്റവും വിലകൂടിയ 18 കോടി രൂപയുടെ ജീവൻ രക്ഷാ മരുന്നാണ് ഇമ്രാനും വേണ്ടത്. മരുന്നെത്തിച്ചാൽ കുഞ്ഞിനെ രക്ഷപെടുത്താമെന്ന് ഡോരക്ടർമാരും പ്രതീക്ഷ പ്രകടിപ്പിച്ചു. മരുന്നിനുള്ള തുക കണ്ടെത്താനായി സർക്കാർ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവർ. കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് കണ്ണൂർ മാട്ടൂലിലെ കുഞ്ഞു മുഹമ്മദിനായി കേരളം 18 കോടി രൂപ സ്വരൂപിച്ച വാർത്തകൾ. അതുകൊണ്ടു തന്നെ പുതിയ പ്രതീക്ഷയിലാണ് ഈ കുടുംബം.
Comments