ന്യൂഡൽഹി: അമേരിക്കയിലെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തിയ 94 പേർ പിടിയിൽ.ഡൽഹിയിലെ രണ്ടു വ്യാജ കോൾ സെന്ററുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നിരുന്നത്. കീർത്തി നഗർ, മൻഗോൽപുരി മേഖലയിലാണ് കോൾ സെന്ററുകൾ പ്രവർത്തിച്ചിരുന്നത്.
അമേരിക്കൻ പൗരത്വമുള്ളവരുടെ സാമൂഹ്യ ക്ഷേമ പദ്ധതി രേഖകൾ പുതുക്കി നൽകാമെന്ന വാഗ്ദ്ദാനം നൽകിയാണ് തട്ടിപ്പ് നടന്നത്. അത്യാധുനിക കംപ്യൂട്ടർ സാങ്കേതിക വിദ്യയിലൂടെ അന്താരാഷ്ട്ര കോൾ സെന്ററാണ് സംഘം നടത്തിയിരുന്നത്.
ആവശ്യക്കാരെ കണ്ടെത്തി നേരിട്ട് ഫോണിലൂടെ വിളിച്ചാണ് പണം തട്ടിയിരുന്നത്.
സാമൂഹ്യ ക്ഷേമ പദ്ധതി പുതുക്കി നൽകാമെന്ന പേരിൽ അമേരിക്കയിലെ പൗരന്മാരെ വിളിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. തുടർന്ന് ചില കോഡുകളിലൂടെ ഫീസ് നൽകാൻ ആവശ്യപ്പെടുകയും അതിലൂടെ വൻതോതിൽ പണം തട്ടുകയുമാണ് ഈ സംഘം ചെയ്തിരുന്നത്.
കഴിഞ്ഞ വർഷം ഇതേ രീതിയിലെ തട്ടിപ്പുനടത്തിയ 17 പേരെ പിടികൂടിയിരുന്നു. രജൗറി ഗാർഡൻ മേഖലയിൽ നിന്നും 20 കംപ്യൂട്ടറുകൾ പ്രവർത്തിപ്പിച്ചിരുന്ന കേന്ദ്രമാണ് കണ്ടെത്തിയത്. 2268 പേരെ തട്ടിച്ച് 8 കോടി രൂപയാണ് 2019 ഒക്ടോബറിനും 2020 നവംബറിനും ഇടയിലായി സംഘം തട്ടിയത്.
Comments