തായ്‌പേയ്: തായ്‌വാൻ തീരത്ത് സൈനിക നീക്കവുമായി ചൈനയും അമേരിക്കയും. ചൈനയുടേയും അമേരിക്കയുടേയും യുദ്ധകപ്പലുകളാണ് തായ്‌വാൻ തീരത്തിനടുത്ത് എത്തിയിരിക്കുന്നത്. ഒരുമാസമായി തായ്‌വാനെതിരെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന വ്യോമാക്രമണ ഭീഷണിക്കെതിരെയാണ് അമേരിക്കയുടെ പ്രതികരണം. തായ്‌വാനെ സഹായിക്കുന്നതിനായി ഏതറ്റംവരേയും പോകുമെന്ന അമേരിക്കൻ നിലപാട് മേഖലയിൽ യുദ്ധ സമാന അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ചൈനയുടെ 815 വിഭാഗത്തിൽ പെട്ട കപ്പലും ബിജിസിംഗ്- 851 വിഭാഗത്തിൽപ്പെട്ട കപ്പലുമാണ് തായ്‌വാൻ തീരത്തിനടുത്ത് എത്തിയത്. ഇതിനെ പ്രതിരോധിക്കാൻ അമേരിക്കയുടെ യു.എസ്.എസ് പിക്‌നേയെന്ന കപ്പലാണ് രംഗത്തുള്ളത്. തായ്‌വാൻ തീരത്തു നിന്നും 40 നോട്ടിക്കൽമൈൽ ദൂരത്താണ് ചൈനയുടെ കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നത്. ചൈനയുടെ നീക്കത്തിനെതിരെ തായ്‌വാൻ പ്രസ്താവന നടത്തി. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കപ്പൽ വ്യൂഹം നീങ്ങിയത്. പസഫിക്ക് മേഖലയിൽ നിന്നും ബാഷി കപ്പൽചാൽ വഴിയാണ് യുദ്ധകപ്പലിനെ അമേരിക്കയും തായ്‌വാൻ മേഖലയിലേക്ക് എത്തിയത്.
ആകെ 180 കിലോമീറ്റർ വീതിയുള്ള മേഖലയാണ് തായ്‌വാൻ കടലിടുക്ക്. ഏഷ്യൻ ഭൂഖണ്ഡവു മായി തായ്‌വാനെ വേർതിരിക്കുന്ന ഇതേ കടലിടുക്കിലാണ് ചൈനയും അമേരിക്കയും കപ്പൽ സേനയെ വിന്യസിച്ചിട്ടുള്ളത്.
Comments