തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ സ്‌കോളര്‍ഷിപ്പു തുക സര്‍ക്കാര്‍ ഉയര്‍ത്തി. എട്ട് സ്‌കോളര്‍ഷിപ്പിനായി 17.31 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചിരുന്നത്. ഇത് 23.51 കോടിയായാണു സര്‍ക്കാര്‍ ഉയര്‍ത്തിയത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതത്തില്‍ തീരുമാനിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാല്‍ നിലവില്‍ മുസ്ലിം പിന്നാക്കാവസ്ഥയെ കുറിച്ച് മാത്രമാണ് സംസ്ഥാനത്ത് പഠനം നടന്നതെന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ് അനുപാതത്തില്‍ തത്ക്കാലം മാറ്റം വരുത്തിയിട്ടില്ല. പകരം ക്രിസ്ത്യന്‍ വിഭാഗത്തിന്റെ തുക വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ തത്വത്തില്‍ ചെയ്തത്.
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് എട്ട് സ്‌കോളര്‍ഷിപ്പുകളാണു നല്‍കുന്നത്.സിഎച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പാണ് ഇതില്‍ ഏറ്റവും തുക വിലയിരുത്തിയ സ്‌കോളര്‍ഷിപ്പ്. ഇതില്‍ 80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ആറരക്കോടിയോളം രൂപ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനുമാണ് ലഭിച്ചിരുന്നത്. മുസ്‌ലിം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സി.എച്ച്. സ്‌കോളര്‍ഷിപ്പ് എട്ടുകോടിയില്‍നിന്ന് പത്തുകോടിയായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതനുസരിച്ച് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപതന്നെ ലഭിക്കും.െ്രെകസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍നിന്ന് നാലരക്കോടിയായി ഉയര്‍ത്തുകയും ചെയ്തു.
സ്‌കോളര്‍ഷിപ്പ് വിഹിതം ജനസംഖ്യാടിസ്ഥാനത്തില്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും തത്വത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് പ്രയാസമുണ്ടാകും. വിഷയത്തില്‍ എതിര്‍പ്പുമായി മുസ്ലീം സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ നയപരമായ തീരുമാനം ആയിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക .
Comments