ന്യൂഡൽഹി : മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 165 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന റമ്മുകളുടെ പട്ടികയിൽ ഓൾഡ് മങ്കിന് മൂന്നാം സ്ഥാനം നേടികൊടുത്തതും.
ഹിമാചൽ പ്രദേശിലെ കസൗലിയിൽ നിന്നും മോഹൻ മികീൻ കമ്പനി ഉത്പാദിപ്പിക്കുന്ന ഓൾഡ് മങ്കിന് ഇത്രയേറെ പ്രീതി ലഭിച്ചത് രണ്ട് കാരണങ്ങൾ കൊണ്ടാണെന്നാണ് പ്രമുഖ മിക്സോളജിസ്റ്റ് യാംഗ്ദുപ്പ് ലാമ പറയുന്നത്. ഒന്ന് ഗൃഹാതാരുത്വം, രണ്ട് അതിന്റെ രഹസ്യ ചേരുവ. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ഓൾഡ് മങ്കിന് പ്രത്യക സ്ഥാനമുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
ഒരാളുടെ ജീവിതത്തിന്റെ നല്ല നിമിഷങ്ങളുമായി ഈ റമ്മിന് ബന്ധമുണ്ടെന്ന് ലാമ പറയുന്നു. ഓൾഡ് മങ്ക് കഴിക്കുമ്പോൾ ഒരാൾ സ്വാന്ത്ര്യവും സമാധാനവും അനുഭവിക്കുന്നു. സ്ഥിരമായി വിസ്‌കി കഴിക്കുന്ന ആളു പോലും ഓൾഡ് മങ്കിന്റെ ഒരു പെഗ് വേണ്ടയെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2019ലെ ഹുറുൺ ഇന്ത്യൻ ലക്ഷ്വറി കൺസ്യൂമർ സർവ്വേയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന മദ്യം ഓൾഡ് മങ്കാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ കാരണം തീർത്തും വൈകാരികം മാത്രമല്ല. രുചിയും ഓൾഡ് മങ്ക് അത്രമേൽ പ്രിയങ്കരമാകാനുള്ള മറ്റൊരു ഘടകമാണ്.
ഒരു ദശകം പിന്നിട്ടും ഓൾഡ് മങ്കിന്റെ രുചിയിൽ ഒരു കണിക പോലും മാറ്റമുണ്ടായിട്ടില്ല എന്നത് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു സത്യമാണ്. ഇതിൽ ഉപയോഗിക്കുന്ന രഹസ്യകൂട്ടാണ് രുചിയുടെ കാരണം. ഓൾഡ് മങ്കിന്റെ രുചിക്കൂട്ട് കൊക്ക കോളയുടേത് പോലെ രഹസ്യമാണെന്നും ലാമ പറയുന്നു.















