വാഷിംഗ്ടൺ: അഫ്ഗാൻ-താലിബാൻ നേതാക്കൾ ദോഹയിൽ നടത്തിയ ചർച്ചയെ സ്വാഗതം ചെയ്ത് അമേരിക്ക. എന്നാൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന താലിബാന്റെ പിടിച്ചെടുക്കൽ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അഫ്ഗാനിലെ അമേരിക്കൻ പ്രതിനിധി സാൽമായ് ഖലീൽസാദാണ് നയം വ്യക്തമാക്കിയത്.
തികഞ്ഞ ദീർഘവീക്ഷണമുള്ള ഒരു രാഷ്‌ട്രീയ സമവായത്തിലൂടെ മാത്രമേ സമാധാനം പുന:സ്ഥാപിക്കപ്പെടുകയുള്ളു. അഫ്ഗാൻ ജനതയ്‌ക്കൊപ്പം അമേരിക്ക എന്നും നിലകൊള്ളുമെന്നും ഖലീൽസാദ് പറഞ്ഞു.
ദോഹയിൽ 17നും 18നുമാണ് അഫ്ഗാൻ-താലിബാൻ നേതാക്കളുടെ ചർച്ച ഖത്തർ വിദേശകാര്യ വകുപ്പിന്റെ മദ്ധ്യസ്ഥതയിൽ നടന്നത്. ഇരു വിഭാഗവും അഫ്ഗാനിൽ സമാധാനം പുന:സ്ഥാപി ക്കുമെന്ന ഉറപ്പിലാണ് പിരിഞ്ഞത്. അതേ സമയം വെടിനിർത്തൽ എങ്ങനെയെന്ന് യാതൊരു ചർച്ചയും നടന്നില്ലെന്നത് അമേരിക്ക ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഖലീൽസാദ് പറഞ്ഞു.
Comments