ഗുഹാവത്തി : ബലിപെരുന്നാളിനോട് അനുബന്ധിച്ച് കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 20 പശുക്കളെ സുരക്ഷാ സേന പിടികൂടി. ഇന്തോ- ബംഗ്ലാ അതിർത്തിയ്ക്ക് സമീപമുള്ള കരിംഗഞ്ചിലെ ചന്തകളിൽ നിന്നാണ് പശുക്കളെ പിടികൂടിയത്.
ഫകിരാബസാർ, ബാലിയ എന്നിവിടങ്ങളിലെ ചന്തകളിൽ നടത്തിയ പരിശോധനയിലാണ് പശുക്കളെ പിടികൂടിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുടങ്ങുകയോ, പശുക്കളെ വിൽക്കുകയോ ചെയ്യരുതെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാണ് കന്നുകാലി വിൽപ്പന നടത്തിയത്.
ചന്തകളിലേക്ക് ആളുകൾ കൂട്ടത്തോടെയെത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കന്നുകാലി വിൽപ്പന കണ്ടെത്തിയത്. സംഭവത്തിൽ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫകിരാബസാറിൽ നിന്നും 16 പശുക്കളെയും, ബാലിയയിൽ നിന്നും നാല് പശുക്കളെയുമാണ് പിടികൂടിയത്.
Comments