അബുജ : നൈജീരിയയിൽ ഭീകരർ കടത്തിക്കൊണ്ടു പോയ അമ്മമാരെയും കുഞ്ഞുങ്ങളെയും തിരികെയെത്തിച്ച് ഭരണകൂടം. 100 അമ്മമാരെയും ഇവരുടെ കുട്ടികളെയുമാണ് സുരക്ഷിതമായി തിരികെയെത്തിച്ചത്. ജൂൺ എട്ടിനായിരുന്നു ഇവരെ ഭീകരർ തട്ടിക്കൊണ്ട് പോയത്.
നൈജീരിയയിലെ സംഫാറയിലായിരുന്നു സംഭവം. ആയുധങ്ങളുമായി എത്തിയ ഭീകരർ വീടുകളിൽ നിന്നും അമ്മമാരെയും കുട്ടികളെയും കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഇതിനിടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അമ്മമാരെയും കുട്ടികളെയും അജ്ഞാത കേന്ദ്രങ്ങളിൽ ഒളിപ്പിച്ച ശേഷം സർക്കാരിനോട് ഭീകരർ പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശക്തമായ താക്കീത് നൽകുകയാണ് സർക്കാർ ചെയ്തത്.
ഇന്നലെയാണ് തട്ടിക്കൊണ്ട് പോയവരെ വിട്ടയക്കാമെന്ന് ഭീകരർ സർക്കാരിനെ അറിയിച്ചത്. തുടർന്ന് ഇവരെ തിരികെയെത്തിക്കുകയായിരുന്നു. വൈദ്യപരിശോധനകൾക്ക് ശേഷം അമ്മമാരെയും കുട്ടികളെയും അവരവരുടെ വീടുകളിലേക്ക് അയച്ചു.
Comments