പത്തനംതിട്ട : കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്‌കാരം. സംഭവത്തിൽ പോലീസ് കേസ് എടുത്തു. 200 ലധികം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബലിപെരുന്നാൾ കണക്കിലെടുത്ത് 40 പേർക്ക് മാത്രമാണ് മസ്ജിദുകളിൽ പ്രവേശനത്തിന് അനുമതിയുള്ളത്. നിസ്‌കരിക്കുമ്പോൾ സാമൂഹ്യ അകലമുൾപ്പെടെ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇതെല്ലാം ലംഘിച്ചാണ് ആളുകൾ പ്രാർത്ഥനയ്‌ക്കായി സംഘടിച്ചത്.
ഇരുനൂറിലധികം ആളുകളാണ് മസ്ജിദിൽ തടിച്ച് കൂടിയത്. ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് എസ്. പി പിആർ നിശാന്തിനിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്.
പെരുന്നാൾ നിസ്‌കാരത്തിന് ശേഷം അരോഗ്യമന്ത്രി വീണ ജോർജും മസ്ജിദിലെത്തിയിരുന്നു
Comments