മുംബൈ : അശ്ലീല ചിത്രങ്ങൽ നിർമ്മിച്ച കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്ക്കും പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് മുംബൈ പോലീസ്. കേസിൽ ശിൽപയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ശിൽപാ ഷെട്ടിയ്ക്ക് ഇതിൽ പങ്കില്ലെന്നാണ് തെളിഞ്ഞതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
അശ്ലീല ചിത്ര നിർമ്മാണക്കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര ഉൾപ്പെടെ 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനായി നവി മുംബൈ ആസ്ഥാനമായ ഐടി കമ്പനിയിൽ രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നു. നിരവധി അശ്ലീല ചിത്ര ആപ്പുകളും നിർമ്മിച്ച് നൽകിയതായി പോലീസ് കണ്ടെത്തി. തുടർന്ന് രാജ് കുന്ദ്രയ്ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. സംഭവത്തിൽ ഇയാളുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഭാര്യ ശിൽപ ഷെട്ടിയ്ക്കും കേസിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ ശിൽപയുടെയും രാജ് കുന്ദ്രയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Comments