തിരുവനന്തപുരം: പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോൾ രൂപത്തിൽ ആക്ഷേപിക്കരുതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ്ടൂ ഫലം പ്രഖ്യാപിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ മനോവീര്യം തകർക്കുകയും മാനസികമായി ബുദ്ധിമുട്ടിയ്ക്കുകയും ചെയ്യുന്ന ട്രോളുകൾ സമൂഹം അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
തമാശകൾ ഉത്പാദിപ്പിക്കുന്നവർ അത് ആസ്വദിക്കുന്നുണ്ടെങ്കിലും കുട്ടികൾക്ക് അത് വിഷമമുണ്ടാക്കുന്നുണ്ട്. ചില കുട്ടികൾ കരഞ്ഞുകൊണ്ട് വിളിച്ചിരുന്നു. നമ്മുടെ കുട്ടികളാണെന്ന ബോധം എല്ലാവർക്കും ഉണ്ടാകണം. എസ്എസ്എൽസി പരീക്ഷാ ഫലം വന്നതിന് പിന്നാലെയുണ്ടായ ട്രോളുകൾ വിദ്യാർത്ഥികളെ വിഷമിപ്പിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇപ്രാവശ്യം 87.94 ശതമാനമാണ് പ്ലസ്ടു വിജയം. 80.36 ശതമാനം വിഎച്ച്സി വിദ്യാർത്ഥികളും ജയിച്ചു. എറണാകുളമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്. 82.53 ആണ് വിജയശതമാനം.
Comments