കാബൂൾ: അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യ താരം നാസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരണവുമായി മലയാളി താരം ജോയ് മാത്യു. താലിബാൻ ഭീകരരുടെ അവസാനത്തെ ഇരയാണ് അദ്ദേഹമെന്നും കലാകാരനായതാണ് അദ്ദേഹം ചെയ്ത കുറ്റമെന്നും ജോയ് മാത്യു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം. നാസറിനെ താലിബാൻ ഭീകരർ കാറിലിരുത്തിക്കൊണ്ട് പോകുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജൂലൈ 27നാണ് നാസർ കൊലപ്പെടുന്നത്. ‘ഇജ്ജാതി നായ്ക്കളുടെ കൂടെ ചേരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്’ എന്നും ജോയ് മാത്യു കുറിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ് എന്ന ഇറാനിയൻ നടൻ, താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നതും പോരാഞ്ഞു മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !
കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം
ഇജ്ജാതി നായ്ക്കളുടെ കൂടെ
ചേരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത് എന്തൊരു ദുരന്തം !
Comments