ലക്‌നൗ : ഉത്തർപ്രദേശിൽ മന്ത്രിയ്‌ക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച ഭാരതീയ കിസാൻ യൂണിയൻ പ്രവർത്തകർക്കെതിരെ കേസ് . ഒൻപത് നേതാക്കൾ ഉൾപ്പെടെ 19 പേർക്കെതിരെയാണ് കേസ് എടുത്തത്. ഉത്തർപ്രദേശ് പോലീസിന്റേതാണ് നടപടി.
തൊഴിൽവകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയ്‌ക്ക് നേരെയാണ് കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്. പുരൻപൂരിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി കാണിക്കാൻ ശ്രമിച്ചത്.
സംഭവത്തിൽ കിസാൻ യൂണിയൻ പ്രവർത്തകർക്കെതിരെ വിഐപി ചുമതലയുള്ള സ്റ്റേഷൻ ഇൻ ചാർജ് ബലക് റാമാണ് കേസ് എടുത്തത്. കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് സംഘടിച്ചതിനും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Comments