ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ഏക സിവിൽ കോഡിനായി മുദ്രാവാക്യം വിളിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചതിനുമാണ് കേസ്. ബി.ജെ.പി നേതാവ് അശ്വിനി ഉപാദ്ധ്യായ അടക്കം ആറുപേർക്കെതിരെയാണ് ഡൽഹി പോലീസ് കേസെടുത്തത്. വർഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്ന നടപടികളാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ തന്റെ വീഡിയോ മറ്റാരോ ശബ്ദം മാറ്റി പ്രചരിപ്പിക്കുകയാണെന്ന് അശ്വിനി ആരോപിച്ചു. ബി.ജെ.പിയുടെ മുൻവക്താവും അഭിഭാഷകനുമാണ് അശ്വിനി ഉപാദ്ധ്യായ.
ജന്തർ മന്ദറിൽ ഏകസിവിൽ കോഡ് ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ബി.ജെ.പി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. പരിപാടിയുടെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. പ്രതിഷേധിച്ച ആറുപേരും പോലീസിന് മുന്നിൽ ഹാജരാകുവാനാണ് നിർദ്ദേശം. ഇന്ന് ഹാജരാകാത്ത പക്ഷം ഇന്ന് ഹാജരാകാത്ത പക്ഷം അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് ഡൽഹി പോലീസ് അറിയിച്ചത്. പോലീസ് ഏകപക്ഷീയമായിട്ടാണ് പെരുമാറുന്നതെന്നും മുദ്രാവാക്യങ്ങളിൽ പറയാത്ത അർത്ഥം പോലീസ് ഊഹിച്ചെടുക്കുകയാണെന്നും ബി.ജെ.പി നേതാവായ ഷിപ്ര ശ്രീവാസ്തവ പറഞ്ഞു.
ബ്രിട്ടീഷ് ഭരണകാലത്തെ നിയമങ്ങളെ അപ്പാടെ മാറ്റണമെന്നും രാജ്യത്തെ പൗരാന്മാർക്കെല്ലാം ഒരേ നിയമം ബാധകമാക്കണ മെന്നുമാണ് മുദ്രാവാക്യം വിളിച്ചത്. ഏക സിവിൽ കോഡ് വേണമെന്നതിൽ രാജ്യത്തെ ജനങ്ങളും കോടതികളും ഏകഭിപ്രായമാണെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.
തന്റെ വീഡിയോ എന്ന പേരിൽ മതവിദ്വേഷം പ്രചരിപ്പിക്കുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്ന് അശ്വിനി ഉപാദ്ധ്യായ പറഞ്ഞു. വീഡിയോ വിശദമായി പരിശോധിക്കാൻ പോലീസിൽ പ്രത്യേകം അപേക്ഷ നൽകിയിട്ടുണ്ടെന്നും അശ്വിനി പറഞ്ഞു.
Comments