വാഷിംഗ്ടൺ: അഫ്ഗാനിലെ സാഹചര്യത്തെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി അമേരിക്ക. പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിനാണ് മുന്നിട്ടിറങ്ങിയത്. പാകിസ്താനെ മേഖലയിൽ കുരുക്കിയിടാനാണ് നീക്കം. അഫ്ഗാനുമായി നേരിട്ട് അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിലും താലിബാനുമായി മികച്ച ബ്ന്ധവുമാണ് ഓസ്റ്റിനെ പാക് സൈനിക മേധാവിയുമായി സംഭാഷണത്തിന് പ്രരിപ്പിച്ച ഘടകം.
അഫ്ഗാനിലെ സ്ഥിതിഗതികൾ ഓസ്റ്റിൻ പാക് സൈനിക മേധാവിയുമായി ചർച്ച ചെയ്തു. പാക് സൈനിക മേധാവി ജനറൽ ഖ്വമാർ ജാവേദ് ബാജ്വയെ ഫോണിൽ വിളിച്ചാണ് ലോയ്ഡ് ഓസ്റ്റിൻ നിർണ്ണായക വിവരങ്ങൾ ചോദിച്ചറിഞ്ഞത്. താലിബാനെ എല്ലാ വിധത്തിലും പിന്തുണയ്‌ക്കുന്ന പാകിസ്താൻ അമേരിക്കയുടെ ഒരു പ്രതിരോധ ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. മേഖയിൽ എവിടേയും അമേരിക്കയ്‌ക്ക് സൈനിക താവളം സ്ഥാപിക്കാനുള്ള അവസരവും പാക് ഭരണകൂടം നിഷേധിച്ചിരിക്കുകയാണ്.
ആക്രമണം ശക്തമാക്കി മുന്നേറുന്ന താലിബാന് പാക് ഭീകരസംഘടനകളാണ് എല്ലാ സഹായവും നൽകുന്നത്. അഫ്ഗാൻ ഭരണകൂടത്തെ ദുർബലമാക്കി താലിബാനെ അധികാരത്തിലേറ്റുക എന്നത് ഇമ്രാന്റേയും സൈന്യത്തിന്റേയും പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനിടെയാണ് അമേരിക്ക മേഖലയിൽ പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. രണ്ടാഴ്ചയായി അഫ്ഗാനുവേണ്ടി അമേരിക്ക താലിബാനെതിരെ വ്യോമാക്രമണം നടത്തുകയാണ്.
Comments