മുംബൈ: മഹാരാഷ്‌ട്ര സെക്രട്ടറിയേറ്റിൽ മദ്യകുപ്പികൾ കണ്ടെത്തിയതിനെ തുടർന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി. കൊവിഡ് പരിശോധന നിർബന്ധമാക്കിയ സെക്രട്ടറിയേറ്റിൽ മദ്യപരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ബിജെപി നേതാവ് നിതീഷ് റാണെ പറഞ്ഞു. സെക്രട്ടറിയേറ്റിൽ നിശാപാർട്ടിയുണ്ടാകാമെന്നും നിതീഷ് റാണെ പരിഹസിച്ചു. മദ്യകച്ചവടക്കാരോടുള്ള സർക്കാരിന്റെ അനുഭാവം ഒളിമറ നീക്കി പുറത്തുവന്നെന്നാണ് ബിജെപി വക്താവ് കേശവ് ഉപാധ്യായ പ്രതികരിച്ചത്.
Daru bottles found in mantralaya!!
Doesn’t surprise me at all..
Nightlife Gang ka Mantri resides there so ofcuz there will be party..daru n much more..
Now be4 starting a COVID test 4 evry1 gettin in mantralaya..
Y not start alcohol test 4 every1 starting frm the Penguin Gang!!— nitesh rane (@NiteshNRane) August 10, 2021
മഹാരാഷ്‌ട്ര മന്ത്രാലയ് എന്നറിയപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയിലാണ് ഒഴിഞ്ഞ മദ്യകുപ്പികൾ കണ്ടെത്തിയത്. കാന്റീനിലേക്ക് നയിക്കുന്ന കവാടത്തിന് സമീപമായിരുന്നു മദ്യകുപ്പികൾ കിടന്നിരുന്നത്. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, ചീഫി സെക്രട്ടറി തുടങ്ങിയവരുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്നതും താഴത്തെ നിലയിലാണ്. പ്രശ്‌നം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് മഹാരാഷ്‌ട്ര സർക്കാർ.
Comments