ടെൽഅവീവ്: വിവര സാങ്കേതിക മേഖല കേന്ദ്രീകരിച്ചുള്ള ചൈനയുടെ സൈബർ ആക്രമണം ഇസ്രയേലിന് നേരെ നടന്നതായി സൂചന. ഇറാന്റേയും സൗദിയുടേയും വിവരങ്ങളും ചോർത്തിയെന്നാണ് റിപ്പോർട്ട്. രാജ്യസുരക്ഷാ സംബന്ധിച്ച വിവരങ്ങൾ ചോർന്നതായി റിപ്പോർട്ടില്ല.
ചൈനയുടെ ഹാക്കർമാരെ തുടർച്ചയായി നിരീക്ഷിക്കുന്ന ഫയർ ഐ എന്ന അന്താരാഷ്ട്ര സൈബർ സുരക്ഷാ വിഭാഗമാണ് വിവരങ്ങൾ ചോർത്തിയെന്ന സൂചന നൽകിയത്. നിരവധി കമ്പനികളുടെ സർവ്വറുകളിൽ കടന്നുകയറിയാണ് ചൈനീസ് ഹാക്കർമാർ ആക്രമണം നടത്തിയിട്ടുള്ളത്. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെ വിവരങ്ങളും ഒറ്റയടിക്ക് ചോർത്താവുന്ന സംവിധാനമാണ് ഹാക്കർമാർ ഉപയോഗിച്ചിരിക്കുന്നതെന്നും ഫയർ ഐ അറിയിച്ചു.
മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ എല്ലാവരും തന്നെ ചൈനയുടെ വ്യാപാരപങ്കാളികളായതിനാൽ അത്തരം രാജ്യങ്ങളിലെ വിവരങ്ങൾ മുന്നേ ചോർന്നിരിക്കാമെന്നാണ് ഫയർ ഐ പറയുന്നത്. വാണിജ്യ വ്യാപാര മേഖലയിലും വിവരസാങ്കേതിക മേഖലയിലും നടക്കുന്ന ഗവേഷണങ്ങളും പുതിയ മാനേജ്മെന്റ് സംവിധാനങ്ങളും കണ്ടെത്തി പകർത്തലാണ് പ്രധാന ഉദ്ദേശം. ആഗോളതലത്തിലെ കമ്പോള മത്സരത്തിൽ മുന്നിലെത്താൻ ചൈന എന്തുതരം തന്ത്രങ്ങളും ഉപയോഗിക്കുമെന്നും പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് ഇത്തരം വിവരങ്ങൾ പഠിച്ചശേഷമാണെന്നും ഫയർ ഐ പറഞ്ഞു.
Comments