കാബൂൾ : അഫ്ഗാനിസ്താനിൽ നരനായാട്ട് നടത്തുന്ന താലിബാൻ ഭീകരർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടിമകളാക്കി വെക്കുന്നതായി റിപ്പോർട്ട്. വീടുകൾ തോറും കയറി പരിശോധന നടത്തുന്ന ഇവർ 12 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടു പോകുന്നത്. ഇവരെ ലൈംഗിക അടിമകളാക്കി വെയ്‌ക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
12 നും 45 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെയും സ്ത്രീകളുടെയും പട്ടിക തയ്യാറാക്കാനാണ് അഫ്ഗാൻ പ്രാദേശിക നേതക്കൾക്ക് താലിബാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. തുടർന്ന് പെൺകുട്ടികളെ വീടുകളിൽ നിന്നും തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിക്കും. ലൈംഗിക അടിമകളാക്കി വെക്കാനും പെൺകുട്ടികളെ ഉപയോഗിക്കുന്നുണ്ട്. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമിച്ച് തകർത്ത താലിബാൻ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണ് നടപ്പിലാക്കുന്നത്. തന്റെ പെൺമക്കളെ ഭീകരർ തട്ടിക്കൊണ്ട് പോകുമോ എന്ന ഭയത്തിലാണ് ഓരോ നിമിഷവും ജീവിക്കുന്നത് എന്ന് അഫ്ഗാനിലെ ജനങ്ങൾ പറയുന്നു.
താലിബാന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന ശരിയത്ത് നിയമങ്ങളും അഫ്ഗാനിലെ സ്ത്രീകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖം മൂടുന്ന രീതിയിലുള്ള ബുർക്ക ധരിച്ച് വേണം സ്ത്രീകൾ വീടിന് പുറത്തിറങ്ങാൻ. ആൺ തുണയില്ലാതെ പുറത്തിറങ്ങുന്ന സ്ത്രീകളെ ഭീകരർ വെടിവെച്ച് കൊല്ലുകയാണ് ചെയ്യുന്നത്. താലിബാൻ നിയമങ്ങൾ ഭയന്ന് നിരവധി പേർ പലായനം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. വസ്ത്രധാരണം ശരിയല്ലാത്തതിന്റെ പേരിൽ ഭീകരർ നിരവധി സ്ത്രീകളെയാണ് കൊന്നൊടുക്കിയത്.
Comments