ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല, ഞങ്ങളിനി ജീവിതകാലം മുഴുവൻ അഭയാർത്ഥികളെന്ന് അഫ്ഗാൻ പൌരൻ നാവേദ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാനില്ല, ഞങ്ങളിനി ജീവിതകാലം മുഴുവൻ അഭയാർത്ഥികളെന്ന് അഫ്ഗാൻ പൗരൻ നാവേദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2021, 10:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഫ്ഗാൻ പട്ടാളക്കാരും താലിബാൻ തീവ്രവാദികളും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാൻ ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്ത നൂറുകണക്കിന് സ്ത്രീകളെ കാണാതായതായി റിപ്പോർട്ട്.  അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഷഹർ-ഇ-നവ് പാർക്കിൽ  അഭയം പ്രാപിച്ച  സ്ത്രീകളെ ആണ് കാണാതായത്. ഡൽഹിയിലെ താമസക്കാരനായ   അഫ്ഗാൻ പൗരൻ   നാവേദ്  ആണ്  ഇക്കാര്യം മാദ്ധ്യമങ്ങളെ  അറിയിച്ചത്.

ഷെഹർ-ഇ-നവ് പാർക്കിൽ അഭയം പ്രാപിച്ച നൂറുകണക്കിന് സ്ത്രീകളെ കാണാതായി എന്നതിന്റെ  വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് നാവേദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.   കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരുടെ ബന്ധുക്കൾ ഇവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ലെന്നും   ഇതാണ് അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ അവസ്ഥയെന്നും നാവേദ് അറിയിച്ചു.

ഏകദേശം എട്ട് വർഷം മുമ്പാണ്  താൻ രാജ്യം വിട്ടുവന്നതെന്ന് നവേദ് പറഞ്ഞു. എന്നാൽ അഫ്ഗാനിസ്ഥാനിൽ തനിക്ക് ഇപ്പോഴും നല്ല വിവര സ്രോതസ്സുകളുണ്ട്.  പ്രാദേശിക പൗരൻമാർക്ക് വിവരങ്ങൾ നൽകുന്ന ഒരു സ്വകാര്യ യുഎസ് സുരക്ഷാ സ്ഥാപനവുമായി നാവേദിന്  ബന്ധമുണ്ടെന്നാണ് സൂചന.

കുട്ടിക്കാലം മുതൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് ബോംബാക്രമണവും ഷെല്ലാക്രമണവും വ്യോമാക്രമണവും പതിവ് കാഴ്ചയാണ്. ഇത് ഒരു   പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ അവർ രാജ്യം വിടേണ്ടിവരുമെന്ന് സങ്കൽപ്പിച്ചില്ല എന്നും നാവേദ് നെടുവീർപ്പോടെ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ യുവജനങ്ങളുടെ ജീവിതം എപ്പോഴും അപകടത്തിലാണ്. പ്രത്യേകിച്ച് സത്രീകൾ.  താലിബാൻ ഭീകരർ വീടുകളിൽ അതിക്രമിച്ച് കയറി യുവതികളെ ബലമായി കൊണ്ടുപോകുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് നടക്കുന്നുണ്ടെങ്കിലും സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്നും നാവേദ് കുറ്റപ്പെടുത്തു. നൂറുകണക്കിന് പെൺകുട്ടികളെ   ഷെഹർ-ഇ-നവ് പാർക്കിൽ നിന്ന് കാണാതായതിന്റെ ഉത്തരവാദിത്വവും അഫ്ഗാൻ ഭരണകൂടത്തിനാണെന്ന് നാവേദ് വിമർശിച്ചു.

അഫ്ഗാനിസ്ഥാൻ മുഴുവൻ  താലിബാൻ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ , ആളുകൾ രാജ്യം വിടാൻ നിർബന്ധിതരായിട്ടുണ്ടെങ്കിൽ  അതിന്  ഉത്തരവാദി   പ്രസിഡന്റ് അഷ്റഫ് ഗനിയാണെന്നും  അദ്ദേഹം പറഞ്ഞു. അത് ഒറ്റ രാത്രി കൊണ്ട് വന്നതല്ല. അവർ ഒന്നിനുപുറകെ ഒന്നായി പ്രവിശ്യകൾ  പിടിച്ചെടുത്തപ്പോഴും  അഫ്ഗാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും നാവേദ് പറഞ്ഞു.

കുണ്ടൂസിൽ മാത്രം 50,000 ത്തിലധികം ആളുകൾ വീടുകളിൽ നിന്ന് പാലായനം ചെയ്തു.  അതിൽ പകുതിയിലധികവും കുട്ടികളാണ്.  കുട്ടികളും വീടുകളിൽ നിന്ന് എങ്ങെന്നില്ലാതെ ഓടിപോയതായാണ് വിവരങ്ങൾ.

അഫ്ഗാനിസ്ഥാനിലെ എല്ലാ യുവാക്കൾക്കും അവരുടെ ഭാവി നശിക്കുമെന്ന് നന്നായി അറിയാം. യുഎസും ഇന്ത്യയും വികസനത്തെ പിന്തുണയ്‌ക്കാൻ തുടങ്ങിയതോടെ  കാര്യങ്ങൾ മാറിയെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു  . താലിബാന് രാജ്യം കൈമാറിക്കൊണ്ട്  സ്വന്തം പ്രസിഡന്റ് ഓടിപ്പോയാൽ, ഞങ്ങൾക്കിനി  മറ്റെന്ത്  പ്രതീക്ഷയാണുള്ളത്?    ഞങ്ങൾ ഇപ്പോൾ നിരാശരാണ്.  ജീവിതകാലം മുഴുവൻ ഞങ്ങൾ അഭയാർത്ഥികളായി കഴിയേണ്ടിവരുമെന്നും നാവേദ് വ്യക്തമാക്കി.

Tags: AFGHAN WOMEN
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies