ഇസ്ലാമാബാദ്: പാകിസ്താനിൽ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി ഒരു സംഘം ആളുകൾ. പാകിസ്താനിലെ വനിതാ ടിക്ക് ടോക് താരത്തിനെതിരെയാണ് അക്രമം നടന്നത്. നൂറിലധികം ആളുകൾ ചേർന്ന് യുവതിയുടെ വസ്ത്രങ്ങൾ പിച്ചിച്ചീന്തുകയും തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്തു.
യുവതിയും സുഹൃത്തുകളും ചേർന്ന് മിനാർ-ഇ-പാകിസ്താനിൽ ഒരു വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ആ സമയം 300ൽ പരം ആളുകൾ സംഘമായി ചേർന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച് പ്രാഥമിക വിവരം.
അക്രമികളിൽ നിന്നും രക്ഷപ്പെടാൻ യുവതിയും സുഹൃത്തുകളും വളരെ അധികം കഷ്ടപ്പെട്ടു. അക്രമം കണ്ടു നിന്ന ചില ആളുകൾ അവരെ രക്ഷിക്കുവാൻ എത്തിയെങ്കലും ഫലമുണ്ടായില്ല.
ലാഹോർ പോലീസ് അക്രമികൾക്കെതിരെ കേസ് എടുത്തു. എന്നാൽ ഇവരുടെ വിവരങ്ങൾ ലഭിച്ചിട്ടില്ല.
യുവതിയുടെ വസ്ത്രം പിച്ചിച്ചീന്തുകയും മോതിരവും കമ്മലുകളും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. സുഹൃത്തുകളിൽ ഒരാളുടെ ഐഡന്റിറ്റി കാർഡും, 15,000 രൂപയും അക്രമികൾ തട്ടിയെടുത്തു.
സ്ത്രീകളെ ചൂഷണം ചെയ്തവർക്കെതിരേ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ലാഹോർ ഡിഐജി സജിദ് കിയാനി അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും അനേകം ജനങ്ങൾ ഇതിനെതിരെ വിമർശനങ്ങളുന്നയിക്കുകയും ചെയ്തു.
Comments