ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് 3 വനിതാ ജഡ്ജിമാരടക്കം 9 ജഡ്ജിമാരുടെ പേരുകൾ ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് നുതാലപതി വെങ്കട രമണ അധ്യക്ഷനായ കൊളീജിയമാണ് പേരുകൾ ശുപാർശ ചെയ്തത്. ആദ്യമായാണ് 3 വനിതാ ജഡ്ജിമാരെ കൊളീജിയം ശുപാർശ ചെയ്യുന്നത്.
കർണ്ണാടക ഹൈ കോടതിയിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന, തെലങ്കാന ഹൈ കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത് ഹൈ കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് 3 വനിതാ ജഡ്ജിമാർ.
കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ചാൽ, 2027ൽ ബി.വി നാഗരത്‌ന ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായേകും. 1989ൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന.
കേരള ഹൈ കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജസ്റ്റിസ് സി.ടി രവികുമാറും, മദ്രാസ് ഹൈ കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജസ്റ്റിസ് എം.എം. സുന്ദരേഷും ശുപാർശ ചെയ്യപ്പെട്ടവരിൽ ഉണ്ട്. മറ്റു ജഡ്ജിമാരുടെ വിവരങ്ങൾ ലഭ്യമല്ല.
മുൻ ജസ്റ്റിസ് റോഹിന്റൺ നരിമാൻ വിരമിച്ചതിനു പിന്നാലെയാണ് 9 പേരെ ശുപാർശ ചെയ്തത്. നിലവിൽ സുപ്രീം കോടതിയിൽ 9 ജഡ്ജിമാരുടെ കുറവാണുള്ളത്. ഈ കുറവ് നികത്താനാണ് കൊളീജിയം 9 ജസ്റ്റിസ്മാരുടെ പേരുകൾ ശുപാർശ ചെയ്തത്.
5 മുതിർന്ന ജഡ്ജിമാരുൾപ്പെടുന്നതാണ് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ്മാരായ ജസ്റ്റിസ് ഉദയ് ഉമേശ് ലളിത്, എ.എം ഖാൻവിൽകാർ, ഡോ. ധനൻജയ വൈ ചന്ദ്രചൂട്, എൽ നാഗേശ്വര റാവു എന്നിവർ ഉൾപ്പെടുന്നതാണ് കൊളീജിയം.
Comments