കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയിൽ വീണ്ടും വീഴ്ച്ച നടന്നതായി ആരോപണം. പുനലൂർ സ്വദേശി നന്ദന സുരേഷാണ് ആശുപത്രിയ്ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്ന് നന്ദന പറഞ്ഞു. മധുരയിലെ ആശുപത്രിയിൽ രണ്ട് വർഷം മുൻപാണ് ശസ്ത്രക്രിയ നടത്തിയത്.
മരണം മുന്നിൽ കാണുന്നുവെന്ന് നന്ദന പറയുന്നു. ആശുപത്രി ശസ്ത്രക്രിയയുടെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. 1,80,000 രൂപ മുടക്കിയാണ് ശസ്ത്രക്രിയ നടത്തിയത്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സേഫ്റ്റി പിൻ ഉപയോഗിച്ചാണ് ഇതൊക്കെ ചെയ്യുന്നതെന്നും നന്ദന വെളിപ്പെടുത്തി. ഇതുകാരണം രക്തസ്രാവം ഉണ്ട്. ഏത് നിമിഷം വേണമെങ്കിലും മരണം സംഭവിക്കാമെന്നും നന്ദന കൂട്ടിച്ചേർത്തു.
നേരത്തെ ട്രാൻസ്ജെൻഡർ അനന്യ കുമാരിയും ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവ് വെളിപ്പെടുത്തി എത്തിയിരുന്നു. ശസ്ത്രക്രിയയിലുണ്ടായ പിഴവ് അനന്യയെ മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. തുടർന്ന് അനന്യ തൂങ്ങി മരിക്കുകയായിരുന്നു.
Comments