ന്യൂഡൽഹി: ഡൽഹിയിലെ ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് പ്രകടനവുമായി അഫ്ഗാൻ പൗരന്മാർ. അഫ്ഗാൻ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും അഭയാർത്ഥി വിഷയത്തിൽ തീരുമാനം എടുക്കണമെന്നുമാണ് ആവശ്യം.
അഫ്ഗാനിലെ താലിബാൻ മനുഷ്യത്വരഹിതമായ ഭരണമാണ് നടത്തുന്നത്. ജനാധിപത്യം അവർ ചവട്ടിയരച്ചിരിക്കുന്നു. സ്ത്രീകളും കുട്ടികളും അരക്ഷിതരാണെന്നും അഫ്ഗാൻ പൗരന്മാർ പറയുന്നു. അഫ്ഗാൻ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണം. വിവിധ രാജ്യങ്ങളിൽ പൗരത്വം നൽകാൻ സഹായിക്കണം. സാധ്യമാകാത്തിടത്ത് അഭയാർത്ഥി പരിഗണന യെങ്കിലും നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
ഇന്ത്യയിൽ കഴിഞ്ഞ 20 വർഷമായി താമസിക്കുന്ന അഫ്ഗാൻ വംശജരാണ് ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് പ്രതിഷേധവുമായി എത്തിയത്. ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ ജനത നന്ദി അറിയിച്ചു. മൂന്നു ദിവസം കൊണ്ട് ഇന്ത്യൻ പൗരന്മാരടക്കം അറുന്നൂറിലധികം പേരെയാണ് വ്യോമസേന ഇന്ത്യയിലേക്ക് എത്തിച്ചത്.
Comments